വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

sinceLF/E+ via Getty Images

ഉണർന്നിരിക്കുക!

പൊതുജനത്തെ ആര്‌ രക്ഷിക്കും?—ബൈബിളിനു പറയാനുള്ളത്‌

പൊതുജനത്തെ ആര്‌ രക്ഷിക്കും?—ബൈബിളിനു പറയാനുള്ളത്‌

 ഐക്യരാഷ്‌ട്ര സംഘടനയുടെ റിപ്പോർട്ടനുസരിച്ച്‌:

  •   2023 ഒക്ടോബർ 7-നും ഒക്ടോബർ 23-നും ഇടയിലുള്ള കാലയളവിൽ, ഗസ്സ-ഇസ്രായേൽ യുദ്ധത്തിൽ 6,400-ലധികം ആളുകൾ കൊല്ലപ്പെടുകയും 15,200 പേർക്ക്‌ പരുക്കേൽക്കുകയും ചെയ്‌തു. ഇതിൽ ഭൂരിഭാഗം പേരും അവിടത്തെ പൊതുജനങ്ങളായിരുന്നു. കൂടാതെ ആയിരക്കണക്കിന്‌ ആളുകൾക്ക്‌ അവരുടെ വീടുവിട്ട്‌ പോകേണ്ടിയുംവന്നു.

  •   2023 സെപ്‌റ്റംബർ 24 വരെയുള്ള കണക്കെടുത്താൽ, റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം കാരണം യുക്രെയിനിലുള്ള 9,701 സാധാരണ ജനങ്ങൾ കൊല്ലപ്പെടുകയും 17,748 പേർക്ക്‌ പരുക്കേൽക്കുകയും ചെയ്‌തു.

 യുദ്ധം കാരണം ദുരിതം അനുഭവിക്കുന്നവർക്ക്‌ ബൈബിൾ എന്തു പ്രതീക്ഷയാണ്‌ കൊടുക്കുന്നത്‌?

പ്രതീക്ഷയ്‌ക്കു വകയുണ്ട്‌

 ‘ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കും’ എന്നു ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (സങ്കീർത്തനം 46:9) ദൈവം ഒരു സ്വർഗീയ ഗവൺമെന്റിലൂടെ, അഥവാ ഒരു സ്വർഗീയരാജ്യത്തിലൂടെ മനുഷ്യഗവൺമെന്റുകളെയെല്ലാം ഇല്ലാതാക്കും. (ദാനിയേൽ 2:44) ദൈവരാജ്യം മനുഷ്യർക്കെല്ലാം ആശ്വാസം കൊണ്ടുവരും.

 ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്‌തു എന്താണ്‌ ചെയ്യാൻപോകുന്നതെന്ന്‌ കാണുക:

  •   “സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും. എളിയവനോടും ദരിദ്രനോടും അവനു കനിവ്‌ തോന്നും; പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:12-14.

 തന്റെ രാജ്യത്തിലൂടെ ദൈവം യുദ്ധവും അക്രമവും കാരണം ഉണ്ടാകുന്ന ദുരിതവും കഷ്ടപ്പാടും പൂർണമായി ഇല്ലാതാക്കും.

  •   “ദൈവം അവരുടെ കണ്ണുകളിൽനിന്ന്‌ കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട്‌ 21:4.

 പെട്ടെന്നുതന്നെ ദൈവരാജ്യം ഭൂമിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇന്ന്‌ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന “യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും” ബൈബിളിൽ മുന്നമേ പറഞ്ഞിട്ടുള്ളതാണ്‌. (മത്തായി 24:6) നമ്മൾ ജീവിക്കുന്നത്‌ മനുഷ്യഭരണത്തിന്റെ ‘അവസാനകാലത്താണ്‌’ എന്ന്‌ ഇതും ഇതുപോലുള്ള മറ്റു സംഭവങ്ങളും കാണിക്കുന്നു.—2 തിമൊഥെയൊസ്‌ 3:1.