വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭയനഗരങ്ങൾ

അഭയനഗരങ്ങൾ

അബദ്ധവശാൽ ഒരാളെ കൊല്ലുന്ന വ്യക്തിക്കു രക്തത്തിനു പ്രതികാരം ചെയ്യുന്നയാളുടെ പിടിയിൽപ്പെടാതെ പ്രാണരക്ഷാർഥം അഭയം പ്രാപിക്കാൻ കഴിയുമായിരുന്ന ലേവ്യനഗരങ്ങൾ. വാഗ്‌ദത്തദേശത്ത്‌ അങ്ങിങ്ങായി അത്തരം ആറു നഗരങ്ങളുണ്ടായിരുന്നു. യഹോവയുടെ നിർദേശപ്രകാരം മോശയും പിന്നീടു യോശുവയും ആണ്‌ അവ നിശ്ചയിച്ചത്‌. അഭയനഗരത്തിൽ ഓടിയെത്തുന്നയാൾ സംഭവം നഗരവാതിൽക്കൽ ഇരിക്കുന്ന മൂപ്പന്മാരോടു പറയും; അവർ അയാളെ ദയയോടെ സ്വീകരിക്കും. മനഃപൂർവം കൊല ചെയ്യുന്ന ഒരു വ്യക്തി ഈ ക്രമീകരണം ദുരുപയോഗം ചെയ്യാതിരിക്കാൻ അഭയനഗരത്തിലേക്കു ചെല്ലുന്നയാൾ നിരപരാധിത്വം തെളിയിക്കുന്നതിനു കൊല നടന്ന നഗരത്തിൽവെച്ച്‌ വിചാരണ നേരിടേണ്ടിയിരുന്നു. നിരപരാധിയാണെന്നു തെളിഞ്ഞാൽ അയാൾക്ക്‌ അഭയനഗരത്തിലേക്കു മടങ്ങാം. ശേഷിച്ച ജീവിതകാലം മുഴുവൻ അല്ലെങ്കിൽ മഹാപുരോഹിതന്റെ മരണംവരെ അയാൾ ആ നഗരത്തിന്റെ അതിർത്തിക്കുള്ളിൽ കഴിയണമായിരുന്നു.—സംഖ 35:6, 11-15, 22-29; യോശ 20:2-8.