വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദേഹി

ദേഹി

എബ്രായപദമായ നെഫെഷിന്റെയും ഗ്രീക്കുപദമായ സൈക്കിയുടെയും പരിഭാഷ. ബൈബിളിൽ ഈ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന രീതി കാണിക്കുന്നത്‌, ഇവ (1) ആളുകളെയോ (2) ജന്തുക്കളെയോ (3) ആളുകളുടെ അല്ലെങ്കിൽ ജന്തുക്കളുടെ ജീവനെയോ അർഥമാക്കുന്നു എന്നാണ്‌. (ഉൽ 1:20; 2:7; സംഖ 31:28; 1പത്ര 3:20; അടിക്കുറിപ്പുകളും) “ദേഹി” എന്ന പദം പല മതങ്ങളും ഉപയോഗിക്കാറുണ്ട്‌. എന്നാൽ ഭൗമികജീവികളെ കുറിക്കുമ്പോൾ നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾക്ക്‌ അവർ കല്‌പിക്കുന്ന അർഥമല്ല ഉള്ളതെന്നു ബൈബിൾ വ്യക്തമാക്കുന്നു. തൊട്ടുനോക്കാവുന്നതിനെയും കാണാവുന്നതിനെയും മരണമുള്ളതിനെയും ആണ്‌ ഈ പദങ്ങൾ സൂചിപ്പിക്കുന്നത്‌. ഈ പരിഭാഷയിൽ നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾ മിക്കപ്പോഴും സന്ദർഭത്തിനനുസരിച്ച്‌ “ജീവൻ,” “ജീവി,” “വ്യക്തി,” ‘പ്രാണൻ’ എന്നൊക്കെയോ അല്ലെങ്കിൽ വ്യക്തിയെ കുറിക്കുന്ന സർവനാമമായോ (ഉദാഹരണത്തിന്‌ “എന്റെ ദേഹി” എന്നതിന്‌ “ഞാൻ.”) ഉപയോഗിച്ചിരിക്കുന്നു. മിക്ക സ്ഥലങ്ങളിലും അടിക്കുറിപ്പുകളിൽ “ദേഹി” എന്നു കൊടുത്തിട്ടുണ്ട്‌. പ്രധാനപാഠത്തിലോ അടിക്കുറിപ്പുകളിലോ “ദേഹി” എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു മേൽപ്പറഞ്ഞ വിശദീകരണത്തിനു ചേർച്ചയിൽ വേണം മനസ്സിലാക്കാൻ. മുഴുദേഹിയോടെ എന്തെങ്കിലും ചെയ്യുക എന്നു പറയുമ്പോൾ അർഥമാക്കുന്നതു ജീവിതം അതിനുവേണ്ടി വിട്ടുകൊടുക്കുക എന്നോ പൂർണമനസ്സോടെ അതു ചെയ്യുക എന്നോ മനസ്സും ശരീരവും മുഴുവനായി അതിനുവേണ്ടി അർപ്പിക്കുക എന്നോ ആണ്‌. (ആവ 6:5; മത്ത 22:37) ചില സന്ദർഭങ്ങളിൽ ഈ പദങ്ങൾ ജീവികളുടെ അതിയായ ആഗ്രഹത്തെയോ ആർത്തിയെയോ കുറിക്കുന്നു. കൂടാതെ അവയ്‌ക്കു മരിച്ച വ്യക്തിയെയോ മൃതശരീരത്തെയോ അർഥമാക്കാനാകും.—സംഖ 6:6; സുഭ 23:2; യശ 56:11; ഹഗ്ഗ 2:13.