ആവർത്തനം 27:1-26

27  പിന്നെ മോശ ഇസ്രായേൽമൂപ്പന്മാരോടൊപ്പം നിന്ന്‌ ജനത്തോട്‌ ഇങ്ങനെ കല്‌പിച്ചു: “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്‌പനകളും നിങ്ങൾ അനുസരിക്കണം.  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്തേക്കു യോർദാൻ കടന്ന്‌ ചെല്ലുന്ന ദിവസം നിങ്ങൾ വലിയ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം.+  അക്കര കടന്നിട്ട്‌ ഈ നിയമത്തിലെ വാക്കുകളെല്ലാം നിങ്ങൾ അവയിൽ എഴുതണം. അങ്ങനെ ചെയ്‌താൽ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്‌ദാനം ചെയ്‌തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്‌, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്തേക്ക്‌, നിങ്ങൾ പ്രവേശിക്കും.+  നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്നതുപോലെ, ഏബാൽ പർവതത്തിൽ+ ആ കല്ലുകൾ നാട്ടി അവയിൽ കുമ്മായം പൂശണം.  നിങ്ങൾ അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു കല്ലുകൊണ്ടുള്ള ഒരു യാഗപീഠവും പണിയണം. അതിനുവേണ്ടി നിങ്ങൾ ഇരുമ്പായുധങ്ങൾ ഉപയോഗിക്കരുത്‌.+  വെട്ടുകയോ ചെത്തുകയോ ചെയ്യാത്ത കല്ലുകൾകൊണ്ടായിരിക്കണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു യാഗപീഠം പണിയുന്നത്‌. അതിൽ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു ദഹനയാഗങ്ങൾ അർപ്പിക്കണം.  നിങ്ങൾ സഹഭോജനബലികളും അർപ്പിക്കണം;+ അവിടെവെച്ച്‌ നിങ്ങൾ അതു തിന്ന്‌+ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ ആഹ്ലാദിക്കണം.+  ഈ നിയമത്തിലെ എല്ലാ വാക്കുകളും നിങ്ങൾ ആ കല്ലുകളിൽ വ്യക്തമായി എഴുതണം.”+  പിന്നെ മോശയും ലേവ്യപുരോഹിതന്മാരും ഇസ്രായേല്യരോടെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്ന്‌ കേൾക്കുക. ഇന്നു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു!+ 10  നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കുകയും ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്ന ദൈവകല്‌പനകളും ചട്ടങ്ങളും പാലിക്കുകയും വേണം.”+ 11  അന്നേ ദിവസം മോശ ജനത്തോട്‌ ഇങ്ങനെ കല്‌പിച്ചു: 12  “നിങ്ങൾ യോർദാൻ കടന്നശേഷം, ജനത്തെ അനുഗ്രഹിക്കാനായി ശിമെയോൻ, ലേവി, യഹൂദ, യിസ്സാഖാർ, യോസേഫ്‌, ബന്യാമീൻ എന്നീ ഗോത്രങ്ങൾ ഗരിസീം പർവതത്തിലും+ 13  ശപിക്കാനായി രൂബേൻ, ഗാദ്‌, ആശേർ, സെബുലൂൻ, ദാൻ, നഫ്‌താലി എന്നീ ഗോത്രങ്ങൾ ഏബാൽ പർവതത്തിലും+ നിൽക്കണം. 14  പിന്നെ ഇസ്രായേൽ മുഴുവൻ കേൾക്കെ ലേവ്യർ ഉച്ചത്തിൽ ഇങ്ങനെ പറയണം:+ 15  “‘ശില്‌പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹപ്രതിമ വാർത്തുണ്ടാക്കുകയോ+ ചെയ്‌തിട്ട്‌ യഹോവയ്‌ക്ക്‌ അറപ്പുള്ള ആ വസ്‌തു+ മറച്ചുവെക്കുന്നവൻ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.) 16  “‘അമ്മയോടോ അപ്പനോടോ അവജ്ഞയോടെ പെരുമാറുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 17  “‘അയൽക്കാരന്റെ അതിർത്തി മാറ്റുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 18  “‘അന്ധനെ വഴിതെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 19  “‘അനാഥനോ* വിധവയ്‌ക്കോ ദേശത്ത്‌ വന്നുതാമസിക്കുന്ന വിദേശിക്കോ+ നീതി നിഷേധിക്കുന്നവൻ+ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 20  “‘അപ്പന്റെ ഭാര്യയോടൊപ്പം കിടന്ന്‌ അപ്പനെ അപമാനിക്കുന്നവൻ* ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 21  “‘ഏതെങ്കിലും മൃഗത്തോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 22  “‘അപ്പന്റെയോ അമ്മയുടെയോ മകളായ തന്റെ സഹോദരിയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 23  “‘അമ്മായിയമ്മയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 24  “‘പതിയിരുന്ന്‌ അയൽക്കാരനെ കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 25  “‘നിരപരാധിയെ കൊല്ലാൻ പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.) 26  “‘ഈ നിയമത്തിലെ വാക്കുകൾ പാലിച്ച്‌ അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങനെതന്നെയാകട്ടെ!”
അഥവാ “തടിയിലോ ലോഹത്തിലോ പണി ചെയ്യുന്നവന്റെ.”
അഥവാ “പിതാവില്ലാത്ത കുട്ടിക്കോ.”
അക്ഷ. “അപ്പന്റെ വസ്‌ത്രം നീക്കുന്നവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം