മീഖ 4:1-13

4  അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതം+പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും. ആളുകൾ അതിലേക്ക്‌ ഒഴുകിച്ചെല്ലും.+   അനേകം ജനതകൾ ചെന്ന്‌ ഇങ്ങനെ പറയും: “വരൂ, നമുക്ക്‌ യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+ ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.” സീയോനിൽനിന്ന്‌ നിയമവും*യരുശലേമിൽനിന്ന്‌ യഹോവയുടെ വചനവും പുറപ്പെടും.   ദൈവം ജനസമൂഹങ്ങളെ ന്യായം വിധിക്കും,+അകലെയുള്ള പ്രബലരാജ്യങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും.+ ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+   അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും;*+ആരും അവരെ പേടിപ്പിക്കില്ല;+സൈന്യങ്ങളുടെ അധിപനായ യഹോവയാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.   ആളുകളെല്ലാം അവരവരുടെ ദൈവത്തിന്റെ നാമത്തിൽ നടക്കും;എന്നാൽ നമ്മൾ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.+   യഹോവ പ്രഖ്യാപിക്കുന്നു:“അന്നു ഞാൻ മുടന്തുള്ളവളെ കൂട്ടിച്ചേർക്കും;നാലുപാടും ചിതറിപ്പോയവളെയുംഞാൻ മുറിവേൽപ്പിച്ചവരെയും ഒന്നിച്ചുചേർക്കും.+   മുടന്തുള്ളവളുടെ ഒരു ചെറിയ കൂട്ടത്തെ ഞാൻ ശേഷിപ്പിക്കും,+ദൂരേക്ക്‌ ഓടിച്ചവളെ ഞാൻ ശക്തിയുള്ള ഒരു ജനതയാക്കും.+യഹോവ സീയോൻ പർവതത്തിൽ രാജാവായി ഭരിക്കും;ഇന്നുമുതൽ എന്നെന്നും അവരുടെ മേൽ വാഴും.   ആട്ടിൻപറ്റത്തിന്റെ ഗോപുരമേ,സീയോൻപുത്രിയുടെ കുന്നേ,+ആദ്യത്തെ* സാമ്രാജ്യം നിന്നിലേക്കു വരും,+യരുശലേംപുത്രിയുടെ സ്വന്തമായ രാജ്യം നിന്നിലേക്കു വരും.+   നീ എന്തിനാണ്‌ ഇങ്ങനെ ബഹളമുണ്ടാക്കുന്നത്‌? നിനക്കു രാജാവില്ലേ?നിനക്ക്‌ ഉപദേശകനില്ലേ?പിന്നെ എന്തിനാണു പ്രസവിക്കുന്ന സ്‌ത്രീയെപ്പോലെ വേദനിക്കുന്നത്‌?+ 10  സീയോൻപുത്രിയേ, പ്രസവിക്കുന്ന ഒരു സ്‌ത്രീയെപ്പോലെ ഞരങ്ങുക, വേദനകൊണ്ട്‌ പുളയുക;നിനക്കു നഗരം വിട്ട്‌ വിജനപ്രദേശത്ത്‌ താമസിക്കേണ്ടിവരും.നീ ബാബിലോൺ വരെ ചെല്ലും,+അവിടെ നിനക്കു രക്ഷ കിട്ടും.+അവിടെവെച്ച്‌ യഹോവ ശത്രുക്കളുടെ കൈയിൽനിന്ന്‌ നിന്നെ തിരികെ വാങ്ങും.+ 11  ഇപ്പോൾ അനേകം ജനതകൾ നിനക്ക്‌ എതിരെ കൂട്ടംകൂടും.അവർ പറയും: ‘അവൾ അശുദ്ധയാകട്ടെ,സീയോന്‌ ഇങ്ങനെ സംഭവിക്കുന്നതു കണ്ട്‌ നമുക്കു രസിക്കാം.’ 12  എന്നാൽ യഹോവയുടെ ചിന്തകൾ അവർക്ക്‌ അറിയില്ല;ദൈവത്തിന്റെ ഉദ്ദേശ്യം അവർക്കു മനസ്സിലാകുന്നില്ല.കൊയ്‌തെടുത്ത പുതിയ കറ്റകൾ മെതിക്കളത്തിൽ ശേഖരിക്കുന്നതുപോലെ ദൈവം അവരെ ശേഖരിക്കും. 13  സീയോൻപുത്രിയേ, എഴുന്നേറ്റ്‌ മെതിക്കുക;+ഞാൻ നിന്റെ കൊമ്പുകൾ ഇരുമ്പുംനിന്റെ കുളമ്പുകൾ ചെമ്പും ആക്കും;നീ അനേകം രാജ്യങ്ങളെ ഇടിച്ചുപൊടിയാക്കും.+ അവർ ഉണ്ടാക്കിയ അന്യായലാഭം നീ യഹോവയ്‌ക്കു സമർപ്പിക്കും;അവരുടെ സമ്പത്തു മുഴുഭൂമിയുടെയും നാഥനു നൽകും.”+

അടിക്കുറിപ്പുകള്‍

അഥവാ “അന്ത്യനാളുകളിൽ.”
അഥവാ “ഉപദേശവും.” പദാവലി കാണുക.
അക്ഷ. “കലപ്പകളുടെ നാക്കുകളായും.”
അഥവാ “താമസിക്കും.”
അഥവാ “മുമ്പുണ്ടായിരുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം