യശയ്യ 38:1-22

38  അക്കാലത്ത്‌ ഒരു രോഗം വന്ന്‌ ഹിസ്‌കിയ മരിക്കാറായി.+ അപ്പോൾ ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ+ അടുത്ത്‌ വന്ന്‌ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നിന്റെ രോഗം മാറില്ല, നീ മരിച്ചുപോകും. അതുകൊണ്ട്‌ വീട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുത്തുകൊള്ളുക.’”+  അതു കേട്ടപ്പോൾ ഹിസ്‌കിയ ഭിത്തിക്കു നേരെ മുഖം തിരിച്ച്‌ യഹോവയോടു പ്രാർഥിച്ചു:  “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്‌തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നതും+ അങ്ങയുടെ മുമ്പാകെ ശരിയായതു ചെയ്‌തതും ഓർക്കേണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത്‌ പൊട്ടിക്കരഞ്ഞു.  അപ്പോൾ യശയ്യയ്‌ക്ക്‌ യഹോവയുടെ സന്ദേശം ലഭിച്ചു:  “തിരികെ ചെന്ന്‌ ഹിസ്‌കിയയോട്‌ ഇങ്ങനെ പറയുക:+ ‘നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു,+ നിന്റെ കണ്ണീർ കാണുകയും ചെയ്‌തിരിക്കുന്നു.+ ഇതാ ഞാൻ നിന്റെ ആയുസ്സിനോട്‌ 15 വർഷം കൂട്ടുന്നു.+  മാത്രമല്ല ഞാൻ നിന്നെയും ഈ നഗരത്തെയും അസീറിയൻ രാജാവിന്റെ കൈയിൽനിന്ന്‌ വിടുവിക്കും; ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.+  യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന്‌ യഹോവ തരുന്ന അടയാളം ഇതായിരിക്കും:+  ഞാൻ ഇതാ, ആഹാസിന്റെ പടവുകളിൽനിന്ന്‌* ഇറങ്ങിപ്പോകുന്ന നിഴലിനെ പത്തു പടി പിന്നോട്ടു വരുത്തുന്നു.”’”+ അങ്ങനെ, പടവുകളിൽനിന്ന്‌ ഇറങ്ങിപ്പോകുന്ന സൂര്യൻ പത്തു പടി പിന്നോട്ടു വന്നു.  യഹൂദാരാജാവായ ഹിസ്‌കിയ, തനിക്കു രോഗം പിടിപെടുകയും പിന്നീട്‌ അതു ഭേദമാകുകയും ചെയ്‌തപ്പോൾ എഴുതിയ വരികൾ.* 10  ഞാൻ പറഞ്ഞു: “എന്റെ ആയുസ്സിന്റെ മധ്യത്തിൽ,എനിക്കു ശവക്കുഴിയുടെ* കവാടങ്ങളിലൂടെ പ്രവേശിക്കേണ്ടിവരുമല്ലോ. എന്റെ ശേഷിക്കുന്ന വർഷങ്ങൾ എനിക്കു നിഷേധിക്കപ്പെടുമല്ലോ.” 11  ഞാൻ പറഞ്ഞു: “ഞാൻ യാഹിനെ* കാണില്ല;+ ജീവനുള്ളവരുടെ ദേശത്തുവെച്ച്‌ ഞാൻ യാഹിനെ കാണില്ല. എല്ലാം അവസാനിക്കുന്നിടത്തെ നിവാസികളോടൊപ്പം പാർക്കുമ്പോൾപിന്നെ ഒരിക്കലും ഞാൻ മനുഷ്യവർഗത്തെ നോക്കില്ല. 12  ഒരു ഇടയന്റെ കൂടാരംപോലെഎന്റെ വാസസ്ഥലം പൊളിച്ചെടുത്ത്‌ കൊണ്ടുപോയിരിക്കുന്നു. ഒരു നെയ്‌ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവിതം ചുരുട്ടിയെടുത്തിരിക്കുന്നു;നെയ്‌ത്തുപാവിലെ നൂലുകൾ മുറിച്ചുമാറ്റുംപോലെ എന്നെ മുറിച്ചുമാറ്റിയിരിക്കുന്നു.+ ഉദയംമുതൽ അസ്‌തമയംവരെ അങ്ങ്‌ എന്നെ അവസാനത്തിലേക്കു നടത്തുന്നു.+ 13  പുലരുംവരെ ഞാൻ എന്നെത്തന്നെ സാന്ത്വനിപ്പിക്കുന്നു. ഒരു സിംഹത്തെപ്പോലെ അങ്ങ്‌ എന്റെ അസ്ഥികളെല്ലാം തകർത്തുകൊണ്ടിരിക്കുന്നു;ഉദയംമുതൽ അസ്‌തമയംവരെ അങ്ങ്‌ എന്നെ അവസാനത്തിലേക്കു നടത്തുന്നു.+ 14  ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+ ക്ഷീണിച്ച്‌ തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+ ‘യഹോവേ, ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു,എന്നെ തുണയ്‌ക്കേണമേ!’*+ 15  എനിക്ക്‌ എന്തു പറയാനാകും? ദൈവം എന്നോടു സംസാരിച്ചിരിക്കുന്നു; ദൈവം പ്രവർത്തിച്ചിരിക്കുന്നു. ഞാൻ അനുഭവിച്ച കൊടിയ യാതനകൾ കാരണംജീവിതകാലം മുഴുവൻ ഞാൻ താഴ്‌മയോടെ* നടക്കും. 16  ‘യഹോവേ, ഇവയാലല്ലോ* സകല മനുഷ്യരും ജീവിക്കുന്നത്‌,എന്റെ ആത്മാവിന്റെ ചൈതന്യവും ഇവയിലല്ലോ. അങ്ങ്‌ എനിക്കു വീണ്ടും ആരോഗ്യം തന്ന്‌ എന്റെ ജീവൻ രക്ഷിക്കും.+ 17  സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്‌;എന്നാൽ അങ്ങയ്‌ക്ക്‌ എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന്‌ അങ്ങ്‌ എന്നെ രക്ഷിച്ചു.+ അങ്ങ്‌ എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക്‌ എറിഞ്ഞുകളഞ്ഞു.*+ 18  ശവക്കുഴിക്ക്‌* അങ്ങയെ മഹത്ത്വപ്പെടുത്താനോ+മരണത്തിന്‌ അങ്ങയെ സ്‌തുതിക്കാനോ കഴിയില്ലല്ലോ.+ കുഴിയിലേക്കു പോകുന്നവർക്ക്‌ അങ്ങയുടെ വിശ്വസ്‌തതയിൽ പ്രത്യാശിക്കാൻ കഴിയില്ല.+ 19  ജീവിച്ചിരിക്കുന്നവർക്ക്‌ അങ്ങയെ സ്‌തുതിക്കാനാകും,ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവർക്ക്‌ അങ്ങയെ സ്‌തുതിക്കാനാകും. പിതാക്കന്മാർക്ക്‌ അങ്ങയുടെ വിശ്വസ്‌തതയെക്കുറിച്ച്‌ പുത്രന്മാരെ പഠിപ്പിക്കാനാകും.+ 20  യഹോവേ, എന്നെ രക്ഷിക്കേണമേ,ഞങ്ങൾ തന്ത്രിവാദ്യങ്ങൾ മീട്ടി എന്റെ പാട്ടുകൾ പാടും.+ഞങ്ങളുടെ ജീവകാലം മുഴുവൻ യഹോവയുടെ ഭവനത്തിൽ ഞങ്ങൾ അവ പാടും.’”+ 21  “ഒരു അത്തിയട കൊണ്ടുവന്ന്‌ രാജാവിന്റെ വ്രണത്തിൽ വെക്കുക; അസുഖം ഭേദമാകട്ടെ”+ എന്ന്‌ യശയ്യ പറഞ്ഞു. 22  “ഞാൻ യഹോവയുടെ ഭവനത്തിൽ പോകുമെന്നതിന്‌ എന്താണ്‌ അടയാളം” എന്നു ഹിസ്‌കിയ ചോദിച്ചിരുന്നു.+

അടിക്കുറിപ്പുകള്‍

ഒരുപക്ഷേ, ഈ പടവുകൾ സൂര്യഘടികാരംപോലെ, സമയം നോക്കാൻ ഉപയോഗിച്ചിരുന്നവയായിരിക്കാം.
അഥവാ “നടത്തിയ രചന.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അക്ഷ. “എന്റെ ജാമ്യമായിരിക്കേണമേ.”
മറ്റൊരു സാധ്യത “കൊക്കിനെയും.”
അഥവാ “ഭക്തിയോടെ.”
അതായത്‌, ദൈവത്തിന്റെ വാക്കുകളും പ്രവൃത്തികളും.
അഥവാ “മുന്നിൽനിന്ന്‌ നീക്കിക്കളഞ്ഞു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം