യിരെമ്യ 17:1-27

17  “യഹൂദയുടെ പാപം ഇരുമ്പെഴുത്തുകോൽകൊണ്ട്‌ എഴുതിവെച്ചിരിക്കുന്നു. അതു വജ്രമുനകൊണ്ട്‌ അവരുടെ ഹൃദയപ്പലകയിലുംയാഗപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവെച്ചിരിക്കുന്നു.   തഴച്ചുവളരുന്ന മരത്തിന്‌ അരികിലും ഉയർന്ന കുന്നുകളിലും+ നാട്ടിൻപുറത്തെ മലകളിലും ഉള്ളഅവരുടെ യാഗപീഠങ്ങളും പൂജാസ്‌തൂപങ്ങളും*+ അവരുടെ മക്കൾപോലും ഓർക്കുന്നല്ലോ.   നാടു നീളെ നീ ചെയ്‌തുകൂട്ടിയ പാപം കാരണം നിന്റെ വസ്‌തുവകകളും സർവസമ്പാദ്യവും കൊള്ളയായി പോകും;+നിന്റെ ആരാധനാസ്ഥലങ്ങൾ* കൊള്ളയടിക്കപ്പെടും.+   ഞാൻ നിനക്കു തന്ന അവകാശം ഉപേക്ഷിച്ച്‌ നിനക്കു പോകേണ്ടിവരും.+ അപരിചിതമായ ഒരു ദേശത്ത്‌ നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടയാക്കും.+കാരണം നീ എന്റെ കോപം തീപോലെ ജ്വലിപ്പിച്ചിരിക്കുന്നു.*+ അത്‌ എന്നെന്നും കത്തിക്കൊണ്ടിരിക്കും.”   യഹോവ പറയുന്നത്‌ ഇതാണ്‌: “യഹോവയിൽനിന്ന്‌ ഹൃദയം തിരിച്ച്‌നിസ്സാരരായ മനുഷ്യരിലും+മനുഷ്യശക്തിയിലും ആശ്രയം വെക്കുന്ന+ മനുഷ്യൻ* ശപിക്കപ്പെട്ടവൻ.   അവൻ മരുഭൂമിയിൽ ഒറ്റപ്പെട്ട്‌ നിൽക്കുന്ന ഒരു മരംപോലെയാകും. നന്മ വരുമ്പോൾ അവൻ അതു കാണില്ല;വിജനഭൂമിയിലെ വരണ്ട സ്ഥലങ്ങളിൽ അവൻ താമസിക്കും;ആർക്കും ജീവിക്കാനാകാത്ത ഉപ്പുനിലത്ത്‌ അവൻ കഴിയും.   യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ* അനുഗൃഹീതൻ;അയാളുടെ ആശ്രയം യഹോവയിലല്ലോ.+   അയാൾ നദീതീരത്ത്‌ നട്ടിരിക്കുന്ന മരംപോലെയാകും;വെള്ളത്തിലേക്കു വേരോട്ടമുള്ള ഒരു മരം. വേനൽച്ചൂട്‌ അയാൾ അറിയുന്നതേ ഇല്ല;അയാളുടെ ഇലകൾ എപ്പോഴും പച്ചയായിരിക്കും.+ വരൾച്ചയുടെ കാലത്ത്‌ അയാൾക്ക്‌ ഉത്‌കണ്‌ഠയില്ല;അയാൾ എന്നും ഫലം കായ്‌ച്ചുകൊണ്ടിരിക്കും.   ഹൃദയം മറ്റ്‌ എന്തിനെക്കാളും വഞ്ചകവും* സാഹസത്തിനു തുനിയുന്നതും* ആണ്‌;+ അതിനെ ആർക്കു മനസ്സിലാക്കാനാകും? 10  യഹോവ എന്ന ഞാൻ ഹൃദയത്തിന്‌ ഉള്ളിലേക്കു നോക്കുന്നു;+ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;എന്നിട്ട്‌ ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കുംപ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+ 11  അന്യായമായി* സമ്പത്തുണ്ടാക്കുന്നവൻ,താൻ ഇടാത്ത മുട്ടകൾ കൂട്ടിവെക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്‌.+ ആയുസ്സിന്റെ മധ്യേ സമ്പത്ത്‌ അവനെ ഉപേക്ഷിച്ച്‌ പോകും.ഒടുവിൽ അവൻ ഒരു വിഡ്‌ഢിയാണെന്നു തെളിയും.” 12  ആദ്യംമുതലേ ഉന്നതമായിരുന്ന ഒരു മഹനീയസിംഹാസനം;അതാണു ഞങ്ങളുടെ വിശുദ്ധമന്ദിരം.+ 13  ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,അങ്ങയെ* ഉപേക്ഷിക്കുന്ന എല്ലാവരും നാണംകെടും. വിശ്വാസത്യാഗികളായി അങ്ങയെ വിട്ട്‌ പോകുന്നവരുടെ പേരുകൾ പൊടിയിലായിരിക്കും എഴുതുക.+കാരണം ജീവജലത്തിന്റെ ഉറവായ യഹോവയെ അവർ ഉപേക്ഷിച്ചിരിക്കുന്നു.+ 14  യഹോവേ, എന്നെ സുഖപ്പെടുത്തേണമേ; എങ്കിൽ ഞാൻ സുഖം പ്രാപിക്കും. എന്നെ രക്ഷിക്കേണമേ; എങ്കിൽ, ഞാൻ രക്ഷപ്പെടും;+അങ്ങയെയാണല്ലോ ഞാൻ സ്‌തുതിക്കുന്നത്‌. 15  “യഹോവയുടെ സന്ദേശം എവിടെ,+ അത്‌ എന്താണു നിറവേറാത്തത്‌” എന്ന്‌ എന്നോടു ചോദിക്കുന്നവരുണ്ട്‌. 16  പക്ഷേ ഒരു ഇടയനായി അങ്ങയെ അനുഗമിക്കുന്നതിൽനിന്ന്‌ ഞാൻ മാറിക്കളഞ്ഞില്ല.വിനാശദിവസത്തിനുവേണ്ടി ഞാൻ ആശിച്ചിട്ടുമില്ല. എന്റെ വായ്‌ സംസാരിച്ചതെല്ലാം അങ്ങ്‌ നന്നായി അറിയുന്നല്ലോ;തിരുമുമ്പിലല്ലോ ഇതെല്ലാം സംഭവിച്ചത്‌! 17  അങ്ങ്‌ എനിക്കൊരു ഭീതികാരണമാകരുതേ. കഷ്ടകാലത്ത്‌ അങ്ങല്ലോ എന്റെ അഭയസ്ഥാനം. 18  എന്നെ ഉപദ്രവിക്കുന്നവർ നാണംകെടട്ടെ;+പക്ഷേ ഞാൻ നാണംകെടാൻ അനുവദിക്കരുതേ. അവർ ഭയപരവശരാകട്ടെ;പക്ഷേ ഞാൻ ഭയപരവശനാകാൻ ഇടവരുത്തരുതേ. അവരുടെ മേൽ ദുരന്തം വരുത്തി+അവരെ തകർത്ത്‌ തരിപ്പണമാക്കേണമേ.* 19  യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: “നീ ചെന്ന്‌ യഹൂദാരാജാക്കന്മാർ വരുകയും പോകുകയും ചെയ്യുന്ന, ജനത്തിൻമക്കളുടെ കവാടത്തിലും യരുശലേമിന്റെ എല്ലാ കവാടങ്ങളിലും നിൽക്കുക.+ 20  നീ അവരോടു പറയണം: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യഹൂദാരാജാക്കന്മാരേ, യഹൂദയിലെ ജനമേ, യരുശലേംനിവാസികളേ, നിങ്ങളെല്ലാം യഹോവയുടെ സന്ദേശം കേൾക്കൂ. 21  യഹോവ പറയുന്നത്‌ ഇതാണ്‌: “ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ശബത്തുദിവസം ചുമടു ചുമക്കുകയോ അത്‌ യരുശലേംകവാടത്തിലൂടെ അകത്ത്‌ കൊണ്ടുവരുകയോ അരുത്‌.+ 22  ശബത്തുദിവസം നിങ്ങളുടെ വീട്ടിൽനിന്ന്‌ ചുമടൊന്നും പുറത്ത്‌ കൊണ്ടുപോകാനും പാടില്ല; അന്നു നിങ്ങൾ പണിയൊന്നും ചെയ്യരുത്‌.+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്‌പിച്ചതുപോലെതന്നെ നിങ്ങൾ ശബത്ത്‌ വിശുദ്ധമായി ആചരിക്കണം.+ 23  പക്ഷേ അവർ എന്നെ ശ്രദ്ധിക്കുകയോ എന്നിലേക്കു ചെവി ചായിക്കുകയോ ചെയ്‌തില്ല; അനുസരിക്കാനും ശിക്ഷണം സ്വീകരിക്കാനും അവർ ശാഠ്യപൂർവം വിസമ്മതിച്ചു.”’*+ 24  “‘യഹോവ പ്രഖ്യാപിക്കുന്നു: “പക്ഷേ നിങ്ങൾ ഞാൻ പറയുന്നത്‌ അതേപടി അനുസരിക്കുകയും ശബത്തുദിവസം ഈ നഗരകവാടങ്ങളിലൂടെ ചുമടൊന്നും കൊണ്ടുവരാതിരിക്കുകയും അന്നു പണിയൊന്നും ചെയ്യാതെ ശബത്ത്‌ വിശുദ്ധമായി ആചരിക്കുകയും ചെയ്‌താൽ+ 25  ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരും രാജകുമാരന്മാരും+ രഥത്തിലും കുതിരകളിലും സവാരി ചെയ്‌ത്‌ ഈ നഗരകവാടങ്ങളിലൂടെ അകത്ത്‌ വരും. അവരും അവരുടെ പ്രഭുക്കന്മാരും, യഹൂദാപുരുഷന്മാരും യരുശലേംനിവാസികളും, അവയിലൂടെ അകത്ത്‌ വരും.+ ഈ നഗരത്തിൽ എന്നും താമസക്കാരുണ്ടാകും. 26  യഹൂദാനഗരങ്ങളിൽനിന്നും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ബന്യാമീൻദേശത്തുനിന്നും+ മലനാട്ടിൽനിന്നും താഴ്‌വാരത്തുനിന്നും+ നെഗെബിൽനിന്നും* ആളുകൾ യഹോവയുടെ ഭവനത്തിലേക്കു വരും; അവർ സമ്പൂർണദഹനയാഗങ്ങളും+ ബലികളും+ ധാന്യയാഗങ്ങളും+ കുന്തിരിക്കവും നന്ദിപ്രകാശനബലികളും+ കൊണ്ടുവരും. 27  “‘“പക്ഷേ നിങ്ങൾ ശബത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാതെ അന്നേ ദിവസം ചുമട്‌ എടുക്കുകയും അതുമായി യരുശലേംകവാടങ്ങളിലൂടെ അകത്ത്‌ വരുകയും ചെയ്‌താൽ, എന്റെ കല്‌പന അനുസരിക്കാത്തതിന്റെ പേരിൽ ഞാൻ അവളുടെ കവാടങ്ങൾക്കു തീയിടും.+ അത്‌ യരുശലേമിന്റെ ഉറപ്പുള്ള ഗോപുരങ്ങളെ വിഴുങ്ങിക്കളയും, തീർച്ച; ആ തീ അണയുകയില്ല.”’”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
മറ്റൊരു സാധ്യത “എന്റെ കോപാഗ്നിയിൽ നീ കത്തുന്നു.”
അഥവാ “ബലവാൻ.”
അഥവാ “ബലവാൻ.”
അഥവാ “കാപട്യമുള്ളതും.”
മറ്റൊരു സാധ്യത “സുഖപ്പെടുത്താനാകാത്തതും.”
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെ.” അക്ഷ. “വൃക്കകളെ.”
അഥവാ “സത്യസന്ധമല്ലാത്ത വഴിയിലൂടെ.”
അക്ഷ. “എന്നെ.” തെളിവനുസരിച്ച്‌ യഹോവയെ കുറിക്കുന്നു.
അഥവാ “അവരെ രണ്ടു തവണ നശിപ്പിക്കേണമേ.”
അക്ഷ. “അനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്തവിധം അവർ അവരുടെ കഴുത്തു വഴങ്ങാതാക്കി.”
അഥവാ “തെക്കുനിന്നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം