യോശുവ 5:1-15

5  ഇസ്രായേല്യർക്ക്‌ അക്കര കടക്കാൻ യഹോവ അവരുടെ മുന്നിൽനിന്ന്‌ യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ച്‌ യോർദാന്റെ പടിഞ്ഞാറുള്ള* എല്ലാ അമോര്യരാജാക്കന്മാരും+ കടലിന്‌ അടുത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും+ കേട്ടതോടെ അവരുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു;*+ ഇസ്രായേല്യർ കാരണം അവരുടെ ധൈര്യം മുഴുവൻ ചോർന്നുപോയി.*+  ആ സമയത്ത്‌ യഹോവ യോശുവയോടു പറഞ്ഞു: “നീ കൽക്കത്തികൾ ഉണ്ടാക്കി വീണ്ടും, രണ്ടാംതവണ, ഇസ്രായേല്യർക്കു പരിച്ഛേദന*+ ചെയ്യണം, ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്യണം.”  അതുകൊണ്ട്‌, യോശുവ കൽക്കത്തികൾ ഉണ്ടാക്കി ഗിബെയാത്ത്‌-ഹാരലോത്തിൽവെച്ച്‌* ഇസ്രായേൽപുരുഷന്മാരുടെ അഗ്രചർമം പരിച്ഛേദന ചെയ്‌തു.+  യോശുവ അവരുടെ അഗ്രചർമം പരിച്ഛേദിച്ചതിന്റെ കാരണം ഇതായിരുന്നു: ഈജിപ്‌ത്‌ വിട്ട്‌ പോന്ന ജനത്തിലെ ആണുങ്ങളെല്ലാം, യുദ്ധവീരന്മാരായ* എല്ലാവരും, യാത്രയ്‌ക്കിടയിൽ വിജനഭൂമിയിൽവെച്ച്‌ മരിച്ചുപോയിരുന്നു.+  ഈജിപ്‌ത്‌ വിട്ട്‌ പോന്ന എല്ലാവരുടെയും അഗ്രചർമം പരിച്ഛേദന ചെയ്‌തിരുന്നെങ്കിലും ഈജിപ്‌തിൽനിന്നുള്ള യാത്രയ്‌ക്കിടയിൽ വിജനഭൂമിയിൽവെച്ച്‌ ജനിച്ച ആരുടെയും അഗ്രചർമം പരിച്ഛേദന ചെയ്‌തിരുന്നില്ല.  ഈജിപ്‌ത്‌ വിട്ട്‌ പോന്ന ജനത മുഴുവനും, അതായത്‌ യഹോവയുടെ സ്വരം കേട്ടനുസരിക്കാതിരുന്ന യുദ്ധവീരന്മാരെല്ലാം, മരിച്ചുതീരുന്നതുവരെ ഇസ്രായേല്യർ 40 വർഷം വിജനഭൂമിയിലൂടെ നടന്നു.+ നമുക്കു തരുമെന്ന്‌ അവരുടെ പൂർവികരോടു യഹോവ സത്യം ചെയ്‌ത ദേശം,+ പാലും തേനും ഒഴുകുന്ന ഒരു ദേശം,+ കാണാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്ന്‌+ യഹോവ അവരോടു സത്യം ചെയ്‌തിരുന്നു.+  അതുകൊണ്ട്‌, ദൈവം അവർക്കു പകരം അവരുടെ പുത്രന്മാരെ എഴുന്നേൽപ്പിച്ചു.+ ഇവരുടെ അഗ്രചർമമാണു യോശുവ പരിച്ഛേദന ചെയ്‌തത്‌. യാത്രയ്‌ക്കിടയിൽ അവർ അവരുടെ അഗ്രചർമം പരിച്ഛേദന ചെയ്യാതിരുന്നതുകൊണ്ടാണ്‌ അവർ അഗ്രചർമികളായിരുന്നത്‌.  ജനത്തിന്റെ മുഴുവൻ അഗ്രചർമം പരിച്ഛേദന ചെയ്‌തശേഷം, സുഖം പ്രാപിക്കുന്നതുവരെ അവരെല്ലാം പാളയത്തിൽ അവരവരുടെ സ്ഥലത്തുതന്നെ കഴിഞ്ഞു.  പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “ഇന്നു ഞാൻ ഈജിപ്‌തിന്റെ നിന്ദ നിങ്ങളിൽനിന്ന്‌ ഉരുട്ടിനീക്കിയിരിക്കുന്നു.” അതുകൊണ്ട്‌, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളിച്ചുവരുന്നു. 10  ഇസ്രായേല്യർ ഗിൽഗാലിൽത്തന്നെയായിരിക്കെ മാസത്തിന്റെ 14-ാം ദിവസം വൈകുന്നേരം യരീഹൊയിലെ മരുപ്രദേശത്തുവെച്ച്‌ പെസഹ ആചരിച്ചു.+ 11  പെസഹ കഴിഞ്ഞ്‌ പിറ്റെ ദിവസം അവർ ദേശത്തെ വിളവ്‌ കഴിച്ചുതുടങ്ങി. അന്നുതന്നെ അവർ പുളിപ്പില്ലാത്ത* അപ്പവും+ മലരും കഴിച്ചു. 12  പിറ്റെ ദിവസം, അതായത്‌ ദേശത്തെ വിളവിൽനിന്ന്‌ അവർ കഴിച്ച ദിവസം, മന്ന നിന്നുപോയി.+ ഇസ്രായേല്യർക്കു പിന്നെ മന്ന കിട്ടിയില്ല. അങ്ങനെ, അവർ ആ വർഷംമുതൽ കനാൻ ദേശത്തെ വിളവ്‌ കഴിച്ചുതുടങ്ങി.+ 13  യോശുവ ഇപ്പോൾ യരീഹൊയുടെ സമീപത്തായിരുന്നു. യോശുവ തല ഉയർത്തി നോക്കിയപ്പോൾ വാളും ഊരിപ്പിടിച്ച്‌+ ഒരു മനുഷ്യൻ+ മുന്നിൽ നിൽക്കുന്നതു കണ്ടു. യോശുവ ആ മനുഷ്യന്റെ അടുത്തേക്കു ചെന്ന്‌, “നീ ഞങ്ങളുടെ പക്ഷക്കാരനോ അതോ ശത്രുപക്ഷക്കാരനോ” എന്നു ചോദിച്ചു. 14  അപ്പോൾ അയാൾ, “അല്ല, ഞാൻ വന്നിരിക്കുന്നത്‌ യഹോവയുടെ സൈന്യത്തിന്റെ പ്രഭുവായിട്ടാണ്‌”*+ എന്നു പറഞ്ഞു. അപ്പോൾ യോശുവ കമിഴ്‌ന്നുവീണ്‌ നമസ്‌കരിച്ച്‌, “എന്റെ യജമാനന്‌ ഈ ദാസനോട്‌ എന്താണു പറയാനുള്ളത്‌” എന്നു ചോദിച്ചു. 15  യഹോവയുടെ സൈന്യത്തിന്റെ പ്രഭു യോശുവയോടു പറഞ്ഞു: “നിന്റെ കാലിൽനിന്ന്‌ ചെരിപ്പ്‌ അഴിച്ചുമാറ്റുക. കാരണം നീ നിൽക്കുന്ന സ്ഥലം വിശുദ്ധനിലമാണ്‌.”+ ഉടൻതന്നെ യോശുവ അങ്ങനെ ചെയ്‌തു.

അടിക്കുറിപ്പുകള്‍

അക്ഷ. “അവരുടെ ഹൃദയം ഉരുകിപ്പോയി.”
അക്ഷ. “അവരിൽ ആത്മാവില്ലാതായി.”
അക്ഷ. “കടലിനു നേർക്കുള്ള വശത്തെ.”
പദാവലി കാണുക.
അർഥം: “അഗ്രചർമങ്ങളുടെ കുന്ന്‌.”
അഥവാ “സൈനികസേവനത്തിനു പ്രായമായ.”
അർഥം: “ഉരുട്ടുക; ഉരുട്ടിനീക്കുക.”
പദാവലി കാണുക.
അഥവാ “അധിപനായിട്ടാണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം