യോഹന്നാനു ലഭിച്ച വെളിപാട്‌ 5:1-14

5  പിന്നെ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ വലതുകൈയിൽ, രണ്ടു വശത്തും* എഴുത്തുള്ള ഒരു ചുരുൾ കണ്ടു. അത്‌ ഏഴു മുദ്രകൊണ്ട്‌ മുദ്രയിട്ടുവെച്ചിരുന്നു.*  “മുദ്ര പൊട്ടിക്കാനും ചുരുൾ നിവർക്കാനും യോഗ്യൻ ആരാണ്‌” എന്ന്‌ ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായ ഒരു ദൈവദൂതനെയും ഞാൻ കണ്ടു.  എന്നാൽ സ്വർഗത്തിലോ ഭൂമിയിലോ ഭൂമിക്കു കീഴെയോ ഉള്ള ആർക്കും ചുരുൾ നിവർക്കാനോ അതു വായിക്കാനോ കഴിഞ്ഞില്ല.  ചുരുൾ നിവർക്കാനോ അതു വായിക്കാനോ യോഗ്യതയുള്ള ആരെയും കാണാഞ്ഞതുകൊണ്ട്‌ ഞാൻ കുറെ നേരം കരഞ്ഞു.  അപ്പോൾ മൂപ്പന്മാരിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്രത്തിലെ സിംഹവും+ ദാവീദിന്റെ വേരും+ ആയവൻ വിജയിച്ചിരിക്കുന്നു.+ അതുകൊണ്ട്‌ ചുരുൾ നിവർക്കാനും അതിന്റെ ഏഴു മുദ്ര പൊട്ടിക്കാനും അദ്ദേഹത്തിനു കഴിയും.”  പിന്നെ ഞാൻ സിംഹാസനത്തിനു സമീപം* നാലു ജീവികൾക്കും മൂപ്പന്മാർക്കും+ നടുവിൽ ഒരു കുഞ്ഞാടു+ നിൽക്കുന്നതു കണ്ടു. അതിനെ കണ്ടാൽ അറുക്കപ്പെട്ടതായി തോന്നും.+ അതിന്‌ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. ഈ കണ്ണുകൾ ദൈവം മുഴുഭൂമിയിലേക്കും അയച്ച ദൈവത്തിന്റെ ഏഴ്‌ ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു.  ഉടനെ കുഞ്ഞാടു ചെന്ന്‌ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ വലതുകൈയിൽനിന്ന്‌ ചുരുൾ വാങ്ങി.  കുഞ്ഞാട്‌ അതു വാങ്ങിയപ്പോൾ നാലു ജീവികളും 24 മൂപ്പന്മാരും+ കുഞ്ഞാടിന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോരുത്തരും ഓരോ കിന്നരവും സുഗന്ധക്കൂട്ടു നിറച്ച സ്വർണപാത്രങ്ങളും പിടിച്ചിരുന്നു. (വിശുദ്ധരുടെ പ്രാർഥനയെയാണു സുഗന്ധക്കൂട്ടു സൂചിപ്പിക്കുന്നത്‌.)+  ഇങ്ങനെയൊരു പുതിയ പാട്ട്‌+ അവർ പാടുന്നുണ്ടായിരുന്നു: “ചുരുൾ എടുത്ത്‌ അതിന്റെ മുദ്ര പൊട്ടിക്കാൻ അങ്ങ്‌ യോഗ്യൻ. കാരണം അങ്ങ്‌ അറുക്കപ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ്‌ എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ള ആളുകളെ+ ദൈവത്തിനുവേണ്ടി വിലയ്‌ക്കു വാങ്ങി,+ 10  അവരെ നമ്മുടെ ദൈവത്തിനു പുരോഹിതന്മാരും ഒരു രാജ്യവും+ ആക്കിവെച്ചു. അവർ രാജാക്കന്മാരായി ഭൂമിയെ ഭരിക്കും.”+ 11  പിന്നെ ഞാൻ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റും അനേകം ദൈവദൂതന്മാരെ കണ്ടു; അവരുടെ ശബ്ദവും കേട്ടു. അവരുടെ എണ്ണം പതിനായിരംപതിനായിരവും ആയിരമായിരവും ആയിരുന്നു.+ 12  അവർ ഉറക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അറുക്കപ്പെട്ട കുഞ്ഞാടു+ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്‌തുതിയും ലഭിക്കാൻ യോഗ്യൻ.”+ 13  സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴെയും+ സമുദ്രത്തിലും ഉള്ള എല്ലാ ജീവികളും, അവയിലുള്ളതെല്ലാം ഒന്നടങ്കം, ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “സിംഹാസനത്തിൽ ഇരിക്കുന്നവനും+ കുഞ്ഞാടിനും+ എന്നുമെന്നേക്കും+ സ്‌തുതിയും ബഹുമാനവും+ മഹത്ത്വവും ബലവും ലഭിക്കട്ടെ.” 14  നാലു ജീവികളും “ആമേൻ!” എന്നു പറഞ്ഞു. മൂപ്പന്മാർ കുമ്പിട്ട്‌ ദൈവത്തെ ആരാധിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “അകത്തും പുറത്തും.”
അതായത്‌, അടച്ച്‌ സീൽ വെച്ചിരുന്നു.
അഥവാ “നടുവിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം