സങ്കീർത്തനം 48:1-14

ഒരു ഗാനം. കോരഹുപുത്രന്മാർ+ രചിച്ച ശ്രുതിമധുരമായ ഗാനം. 48  നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, തന്റെ വിശുദ്ധപർവതത്തിൽ,യഹോവ വലിയവൻ, അത്യന്തം സ്‌തുത്യൻ.   അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ.   താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു.   അതാ! രാജാക്കന്മാർ സമ്മേളിച്ചു;*അവർ ഒത്തൊരുമിച്ച്‌ മുന്നേറി.   ആ നഗരം കണ്ട്‌ അവർ അതിശയിച്ചുപോയി. സംഭ്രമിച്ചുപോയ അവർ പേടിച്ചോടി.   അവിടെവെച്ച്‌ അവർ ഭയന്നുവിറച്ചു;പ്രസവവേദനപോലുള്ള കഠോരവേദന അവർക്ക്‌ ഉണ്ടായി.   ഒരു കിഴക്കൻകാറ്റിനാൽ അങ്ങ്‌ തർശീശുകപ്പലുകളെ തകർക്കുന്നു.   ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നഗരത്തിൽ,ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട്‌ കണ്ടിരിക്കുന്നു. ദൈവം എന്നേക്കുമായി അതിനെ സുസ്ഥിരമായി സ്ഥാപിക്കും.+ (സേലാ)   ദൈവമേ, അങ്ങയുടെ ആലയത്തിൽവെച്ച്‌ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്‌നേഹത്തെക്കുറിച്ച്‌ ധ്യാനിക്കുന്നു.+ 10  ദൈവമേ, അങ്ങയുടെ പേരുപോലെ അങ്ങയുടെ സ്‌തുതിയുംഭൂമിയുടെ അറ്റത്തോളം എത്തുന്നു.+ അങ്ങയുടെ വലങ്കൈയിൽ നീതി നിറഞ്ഞിരിക്കുന്നു.+ 11  അങ്ങയുടെ വിധികൾ കേട്ട്‌ സീയോൻ പർവതം+ ആർത്തുല്ലസിക്കട്ടെ,യഹൂദാപട്ടണങ്ങൾ* ആഹ്ലാദിക്കട്ടെ.+ 12  സീയോനെ വലംവെക്കുക. അതിനു ചുറ്റും നടന്ന്‌അതിന്റെ ഗോപുരങ്ങൾ എണ്ണിനോക്കുക.+ 13  അതിന്റെ പ്രതിരോധമതിലുകൾ*+ ശ്രദ്ധിച്ച്‌ നോക്കുക. അതിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ പരിശോധിക്കുക.അപ്പോൾ, നിങ്ങൾക്ക്‌ അതിനെക്കുറിച്ച്‌ വരുംതലമുറകളോടു പറഞ്ഞുകൊടുക്കാനാകും. 14  കാരണം, ഈ ദൈവമാണ്‌ എന്നുമെന്നേക്കും നമ്മുടെ ദൈവം.+ നമ്മുടെ ദൈവം നമ്മെ എന്നെന്നും* നയിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “പറഞ്ഞൊത്ത്‌ കൂടിക്കണ്ടു.”
അക്ഷ. “യഹൂദാപുത്രിമാർ.”
അഥവാ “കെട്ടുറപ്പുള്ള മതിലുകൾ.”
മറ്റൊരു സാധ്യത “മരണംവരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം