സങ്കീർത്തനം 98:1-9
ശ്രുതിമധുരമായ ഒരു ഗാനം.
98 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ!+ദൈവം മഹനീയകാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+
ദൈവത്തിന്റെ വലങ്കൈ, വിശുദ്ധമായ ആ കരം, രക്ഷയേകിയിരിക്കുന്നു.*+
2 താൻ വരുത്തുന്ന രക്ഷയെക്കുറിച്ച് യഹോവ അറിയിച്ചിരിക്കുന്നു;+ജനതകളുടെ മുന്നിൽ തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.+
3 ഇസ്രായേൽഗൃഹത്തോടുള്ള തന്റെ അചഞ്ചലസ്നേഹവും വിശ്വസ്തതയും ദൈവം ഓർത്തിരിക്കുന്നു.+
ഭൂമിയുടെ അറുതികളെല്ലാം നമ്മുടെ ദൈവത്താലുള്ള രക്ഷയ്ക്കു* സാക്ഷികളാണ്.+
4 മുഴുഭൂമിയും യഹോവയ്ക്കു ജയഘോഷം മുഴക്കട്ടെ.
ഉത്സാഹഭരിതരായി സന്തോഷാരവങ്ങളോടെ സ്തുതി പാടുവിൻ.*+
5 കിന്നരം മീട്ടി യഹോവയ്ക്കു സ്തുതി പാടുവിൻ;കിന്നരത്തിന്റെ അകമ്പടിയോടെ ശ്രുതിമധുരമായ ഗീതത്താൽ ദൈവത്തെ സ്തുതിക്കുവിൻ.
6 കാഹളം മുഴക്കി, കൊമ്പു വിളിച്ച്+രാജാവാം യഹോവയുടെ മുന്നിൽ ജയഘോഷം മുഴക്കൂ!
7 സമുദ്രവും അതിലുള്ളതൊക്കെയുംഭൂമിയും* അതിൽ വസിക്കുന്നവരും ആർത്തുല്ലസിക്കട്ടെ.
8 നദികൾ കൈ കൊട്ടട്ടെ;പർവതങ്ങൾ ഒത്തുചേർന്ന് തിരുമുമ്പിൽ സന്തോഷിച്ചാർക്കട്ടെ;+
9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.*
ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+
അടിക്കുറിപ്പുകള്‍
^ അഥവാ “അവനു വിജയം നേടിക്കൊടുത്തിരിക്കുന്നു.”
^ അഥവാ “ദൈവത്തിന്റെ വിജയത്തിന്.”
^ അഥവാ “സംഗീതം ഉതിർക്കുവിൻ.”
^ അഥവാ “ഫലപുഷ്ടിയുള്ള നിലവും.”
^ അഥവാ “വന്നല്ലോ.”
^ അഥവാ “ഫലപുഷ്ടിയുള്ള നിലത്തെ.”