രാജാക്കന്മാർ ഒന്നാം ഭാഗം 3:1-28

3  ശലോമോൻ ഈജിപ്‌തിലെ രാജാവായ ഫറവോനുമായി വിവാഹബന്ധം സ്ഥാപിച്ചു; ഫറവോന്റെ മകളെ വിവാഹം കഴിച്ച്‌+ ദാവീദിന്റെ നഗരത്തിലേക്കു+ കൊണ്ടുവന്നു. കൊട്ടാരവും യഹോവയുടെ ഭവനവും യരുശലേമിനു ചുറ്റുമുള്ള മതിലും പണിതുതീരുന്നതുവരെ+ ശലോമോൻ ഫറവോന്റെ മകളെ അവിടെ താമസിപ്പിച്ചു.  എന്നാൽ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം നിർമിച്ചിട്ടില്ലായിരുന്നതിനാൽ+ ജനം അപ്പോഴും ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളിലാണു+ ബലി അർപ്പിച്ചിരുന്നത്‌.  ശലോമോൻ തുടർന്നും യഹോവയെ സ്‌നേഹിച്ചു. ആരാധനാസ്ഥലങ്ങളിൽ* ബലി അർപ്പിക്കുകയും യാഗവസ്‌തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തത്‌+ ഒഴികെ എല്ലാ കാര്യങ്ങളിലും അപ്പനായ ദാവീദിന്റെ നിയമങ്ങൾ അനുസരിച്ച്‌ നടന്നു.  ഒരിക്കൽ രാജാവ്‌ ബലി അർപ്പിക്കാൻ ഗിബെയോനിലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്‌. ശലോമോൻ അവിടെ യാഗപീഠത്തിൽ 1,000 ദഹനബലികൾ അർപ്പിച്ചു.+  ഗിബെയോനിൽവെച്ച്‌ രാത്രി ഒരു സ്വപ്‌നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. ദൈവം ശലോമോനോട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു.+  ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ്‌ അങ്ങയുടെ മുമ്പാകെ വിശ്വസ്‌തതയോടും നീതിയോടും ഹൃദയശുദ്ധിയോടും കൂടെ നടന്നതിനാൽ അങ്ങ്‌ അങ്ങയുടെ ദാസനായ ദാവീദിനോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്‌+ ഇന്നും അങ്ങ്‌ ആ അചഞ്ചലസ്‌നേഹം കാണിക്കുന്നു.  എന്റെ ദൈവമായ യഹോവേ, ഇപ്പോൾ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ സ്ഥാനത്ത്‌ അങ്ങ്‌ അടിയനെ രാജാവാക്കിയിരിക്കുന്നു. ഞാൻ അനുഭവപരിചയമില്ലാത്ത* വെറുമൊരു ബാലനാണല്ലോ.+  അങ്ങ്‌ തിരഞ്ഞെടുത്ത ജനത്തിനു+ മധ്യേ അടിയൻ നിൽക്കുന്നു. അവർ എണ്ണിക്കൂടാത്ത വിധം വലുപ്പമുള്ള ഒരു ജനമാണ്‌.  അതുകൊണ്ട്‌ ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്‌+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!” 10  ശലോമോന്റെ ഈ അപേക്ഷയിൽ യഹോവ പ്രസാദിച്ചു.+ 11  ദൈവം ശലോമോനോടു പറഞ്ഞു: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ നീതിന്യായപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള വകതിരിവിനുവേണ്ടി+ അപേക്ഷിച്ചതുകൊണ്ട്‌ 12  നീ ചോദിച്ചതുപോലെ ജ്ഞാനവും വകതിരിവും ഉള്ളൊരു ഹൃദയം ഞാൻ നിനക്കു തരും.+ നിനക്കു സമനായ ഒരാൾ മുമ്പ്‌ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.+ 13  മാത്രമല്ല, നീ എന്നോട്‌ അപേക്ഷിക്കാതിരുന്ന സമ്പത്തും മഹത്ത്വവും കൂടെ+ ഞാൻ നിനക്കു തരും. നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലും മറ്റൊരു രാജാവും നിനക്കു തുല്യനാകില്ല.+ 14  നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ എന്റെ ചട്ടങ്ങളും കല്‌പനകളും പാലിച്ചുകൊണ്ട്‌ നീ എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.”+ 15  ഉണർന്നപ്പോൾ അതൊരു സ്വപ്‌നമായിരുന്നെന്നു ശലോമോനു മനസ്സിലായി. ശലോമോൻ യരുശലേമിൽ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ ചെന്ന്‌ അവിടെ ദഹനബലികളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു; ദാസന്മാർക്കെല്ലാം ഒരു വിരുന്നും നൽകി. 16  അക്കാലത്ത്‌ രണ്ടു വേശ്യകൾ രാജാവിന്റെ അടുത്ത്‌ ചെന്ന്‌ അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. 17  ഒന്നാമത്തേവൾ പറഞ്ഞു: “യജമാനനേ, ഞാനും ഇവളും ഒരു വീട്ടിലാണു താമസിക്കുന്നത്‌. ഇവൾ വീട്ടിലുള്ളപ്പോൾ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 18  മൂന്നാം ദിവസം ഇവളും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഞങ്ങൾ മാത്രമാണ്‌ ആ വീട്ടിലുണ്ടായിരുന്നത്‌; ഞങ്ങൾ രണ്ടുമല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. 19  ഇവൾ രാത്രി കുഞ്ഞിന്റെ ദേഹത്ത്‌ കിടന്നതുകൊണ്ട്‌ ഇവളുടെ കുഞ്ഞു മരിച്ചുപോയി. 20  പക്ഷേ ഇവൾ പാതിരാത്രി എഴുന്നേറ്റ്‌, ഞാൻ ഉറങ്ങുമ്പോൾ എന്റെ കുഞ്ഞിനെ എടുത്ത്‌ ഇവളുടെ അരികത്തും* മരിച്ചുപോയ കുഞ്ഞിനെ എന്റെ അരികത്തും കിടത്തി. 21  രാവിലെ ഞാൻ കുഞ്ഞിനു മുല കൊടുക്കാൻ എഴുന്നേറ്റപ്പോൾ കുഞ്ഞു മരിച്ചുകിടക്കുന്നതു കണ്ടു! പിന്നെ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതു ഞാൻ പ്രസവിച്ച എന്റെ കുഞ്ഞല്ല എന്ന്‌ എനിക്കു മനസ്സിലായി.” 22  എന്നാൽ രണ്ടാമത്തേവൾ പറഞ്ഞു: “അല്ല, ജീവനുള്ളത്‌ എന്റെ കുഞ്ഞാണ്‌. നിന്റെ കുഞ്ഞാണു മരിച്ചുപോയത്‌!” പക്ഷേ ഒന്നാമത്തേവൾ, “അല്ല, മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവനോടിരിക്കുന്നതാണ്‌ എന്റെ കുഞ്ഞ്‌” എന്നു പറഞ്ഞു. അങ്ങനെ പറഞ്ഞ്‌ അവർ രാജാവിന്റെ മുന്നിൽ തർക്കിച്ചുകൊണ്ടിരുന്നു. 23  ഒടുവിൽ രാജാവ്‌ പറഞ്ഞു: “‘ജീവനുള്ളത്‌ എന്റെ കുഞ്ഞാണ്‌, നിന്റെ കുഞ്ഞാണു മരിച്ചുപോയത്‌!’ എന്ന്‌ ഇവൾ പറയുന്നു. ‘അല്ല! മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവനോടിരിക്കുന്നതാണ്‌ എന്റെ കുഞ്ഞ്‌’ എന്ന്‌ അവൾ പറയുന്നു.” 24  രാജാവ്‌ കല്‌പിച്ചു: “ഒരു വാൾ കൊണ്ടുവരൂ.” അങ്ങനെ അവർ ഒരു വാൾ കൊണ്ടുവന്നു. 25  രാജാവ്‌ പറഞ്ഞു: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന്‌ പാതി ഇവൾക്കും പാതി അവൾക്കും കൊടുക്കൂ.” 26  ഉടനെ ജീവനുള്ള കുഞ്ഞിന്റെ ശരിക്കുള്ള അമ്മ സ്വന്തം കുഞ്ഞിനോടുള്ള ആർദ്രസ്‌നേഹം കാരണം രാജാവിനോട്‌ ഇങ്ങനെ അപേക്ഷിച്ചു: “അരുത്‌ എന്റെ യജമാനനേ, കുഞ്ഞിനെ കൊല്ലരുതേ! കുഞ്ഞിനെ ഇവൾക്കു കൊടുത്തുകൊള്ളൂ.” എന്നാൽ മറ്റേ സ്‌ത്രീ പറഞ്ഞു: “കുഞ്ഞിനെ എനിക്കും വേണ്ടാ നിനക്കും വേണ്ടാ! അവർ അതിനെ രണ്ടായി പിളർക്കട്ടെ!” 27  അപ്പോൾ രാജാവ്‌ ഉത്തരവിട്ടു: “കുഞ്ഞിനെ കൊല്ലരുത്‌! അവനെ ഒന്നാമത്തേവൾക്കു കൊടുക്കുക! ഒന്നാമത്തേവളാണ്‌ അവന്റെ അമ്മ.” 28  രാജാവിന്റെ ഈ വിധിനിർണയത്തെക്കുറിച്ച്‌ ഇസ്രായേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാക്കാനുള്ള ദൈവികജ്ഞാനം+ രാജാവിലുണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാവിനോടു ഭയവും ആദരവും തോന്നി.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അക്ഷ. “ഏറ്റവും വലിയതായിരുന്നു.”
അക്ഷ. “പോകാനും വരാനും അറിയാത്ത.”
മറ്റൊരു സാധ്യത “കുഴപ്പംപിടിച്ച ജനത്തിന്‌.” അക്ഷ. “ഭാരമുള്ള ജനത്തിന്‌.”
അക്ഷ. “മാർവിടത്തിലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം