ശമുവേൽ ഒന്നാം ഭാഗം 12:1-25

12  ഒടുവിൽ, ശമുവേൽ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “നിങ്ങൾ എന്നോട്‌ ആവശ്യപ്പെട്ടതെല്ലാം ഇതാ ഞാൻ ചെയ്‌തിരിക്കുന്നു. നിങ്ങളെ ഭരിക്കാൻ ഞാൻ ഒരു രാജാവിനെ നിയമിച്ചു.+  ഇതാ, നിങ്ങളെ നയിക്കുന്ന* രാജാവ്‌!+ എനിക്കു പക്ഷേ വയസ്സായി, ജരാനരകൾ ബാധിച്ചിരിക്കുന്നു. എന്റെ പുത്രന്മാർ ഇവിടെ നിങ്ങളുടെകൂടെയുണ്ട്‌.+ എന്റെ ചെറുപ്പംമുതൽ ഇന്നുവരെ ഞാൻ നിങ്ങളെ നയിച്ചു.+  ഇപ്പോൾ ഇതാ, ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. എനിക്ക്‌ എതിരെ പറയാനുള്ളതെല്ലാം ഇപ്പോൾ യഹോവയുടെയും ദൈവത്തിന്റെ അഭിഷിക്തന്റെയും മുന്നിൽവെച്ച്‌ പറയുക:+ ഞാൻ ആരുടെ കാളയെയും കഴുതയെയും ആണ്‌ എടുത്തിട്ടുള്ളത്‌?+ ഞാൻ ആരെയാണ്‌ ചതിക്കുകയോ ഞെരുക്കുകയോ ചെയ്‌തിട്ടുള്ളത്‌? ഞാൻ ആരുടെയെങ്കിലും കൈയിൽനിന്ന്‌ കൈക്കൂലി* വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചുകളഞ്ഞിട്ടുണ്ടോ?*+ അങ്ങനെ ഞാൻ ചെയ്‌തിട്ടുണ്ടെങ്കിൽ അതു ഞാൻ നിങ്ങൾക്കു മടക്കിത്തരും.”+  അപ്പോൾ, അവർ പറഞ്ഞു: “അങ്ങ്‌ ഞങ്ങളെ ചതിക്കുകയോ ഞെരുക്കുകയോ ആരുടെയെങ്കിലും കൈയിൽനിന്ന്‌ എന്തെങ്കിലും വാങ്ങുകയോ ചെയ്‌തിട്ടില്ല.”  അപ്പോൾ, ശമുവേൽ അവരോടു പറഞ്ഞു: “എനിക്ക്‌ എതിരെ നിങ്ങൾക്ക്‌ ഒരു ആരോപണംപോലും ഉന്നയിക്കാനില്ല* എന്നതിനു നിങ്ങൾക്കെതിരെ യഹോവ ഇന്നു സാക്ഷി; ദൈവത്തിന്റെ അഭിഷിക്തനും സാക്ഷി.” അപ്പോൾ അവർ പറഞ്ഞു: “ദൈവം* സാക്ഷി.”  അതുകൊണ്ട്‌, ശമുവേൽ ജനത്തോടു പറഞ്ഞു: “മോശയെയും അഹരോനെയും നിയമിച്ചവനും നിങ്ങളുടെ പൂർവികരെ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ വിടുവിച്ച്‌ കൊണ്ടുവന്നവനും+ ആയ യഹോവ ഇന്നു സാക്ഷി.  ഇപ്പോൾ, സ്വസ്ഥാനങ്ങളിൽ നിൽക്കുക. നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും വേണ്ടി യഹോവ ചെയ്‌ത എല്ലാ നീതിപ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ യഹോവയുടെ മുന്നിൽവെച്ച്‌ ഞാൻ നിങ്ങളെ ന്യായം വിധിക്കും.  “യാക്കോബ്‌ ഈജിപ്‌തിലെത്തുകയും+ നിങ്ങളുടെ പൂർവികർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ചപേക്ഷിക്കുകയും+ ചെയ്‌ത ഉടനെ അവരെ ഈജിപ്‌തിൽനിന്ന്‌ നയിച്ചുകൊണ്ടുവന്ന്‌ ഈ സ്ഥലത്ത്‌ താമസിപ്പിക്കാൻ+ യഹോവ മോശയെയും അഹരോനെയും അയച്ചു.+  പക്ഷേ, നിങ്ങളുടെ പൂർവികർ അവരുടെ ദൈവമായ യഹോവയെ മറന്നതുകൊണ്ട്‌ ദൈവം അവരെ ഹാസോരിന്റെ സൈന്യാധിപനായ സീസെരയ്‌ക്കും+ ഫെലിസ്‌ത്യർക്കും+ മോവാബുരാജാവിനും+ വിറ്റുകളഞ്ഞു.+ അവർ അവരോടു പോരാടി. 10  അവർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ച്‌+ ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്‌തു.+ ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച്‌ ബാൽ ദൈവങ്ങളുടെയും+ അസ്‌തോരെത്തിന്റെയും+ രൂപങ്ങളെ സേവിച്ചു. ഞങ്ങൾക്ക്‌ അങ്ങയെ സേവിക്കാൻ പറ്റേണ്ടതിനു ശത്രുക്കളുടെ കൈയിൽനിന്ന്‌ ഞങ്ങളെ ഇപ്പോൾ രക്ഷിക്കേണമേ.’ 11  അപ്പോൾ, യഹോവ യരുബ്ബാലിനെയും+ ബദാനെയും യിഫ്‌താഹിനെയും+ ശമുവേലിനെയും+ അയച്ച്‌ ചുറ്റുമുള്ള ശത്രുക്കളുടെ കൈയിൽനിന്ന്‌ നിങ്ങളെ രക്ഷിച്ചു. നിങ്ങൾ സുരക്ഷിതരായി കഴിയാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 12  അമ്മോന്യരുടെ രാജാവായ നാഹാശ്‌+ നിങ്ങൾക്കെതിരെ വന്നതു കണ്ടപ്പോൾ, ‘എന്തായാലും ഞങ്ങൾക്ക്‌ ഒരു രാജാവിനെ വേണം, അല്ലാതെ പറ്റില്ല’+ എന്നു നിങ്ങൾ എന്നോട്‌ ആവർത്തിച്ച്‌ പറഞ്ഞു. നിങ്ങൾക്കു രാജാവായി നിങ്ങളുടെ ദൈവമായ യഹോവയുണ്ടായിരുന്നിട്ടുപോലും+ നിങ്ങൾ അങ്ങനെ ചെയ്‌തു. 13  ഇതാ, നിങ്ങൾ തിരഞ്ഞെടുത്ത, നിങ്ങൾ ആവശ്യപ്പെട്ട രാജാവ്‌. യഹോവ നിങ്ങൾക്ക്‌ ഒരു രാജാവിനെ നിയമിച്ചിരിക്കുന്നു.+ 14  നിങ്ങൾ യഹോവയെ ഭയപ്പെടുകയും+ സേവിക്കുകയും+ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കുകയും+ യഹോവയുടെ ആജ്ഞ ധിക്കരിക്കാതിരിക്കുകയും നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ചെയ്യുന്നെങ്കിൽ നല്ലത്‌. 15  പക്ഷേ, നിങ്ങൾ യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ യഹോവയുടെ ആജ്ഞ ധിക്കരിക്കുന്നെങ്കിൽ യഹോവയുടെ കൈ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും വിരോധമായിരിക്കും.+ 16  ഇപ്പോൾ, സ്വസ്ഥാനങ്ങളിൽ നിന്ന്‌ നിങ്ങളുടെ കൺമുന്നിൽ യഹോവ ചെയ്യുന്ന ഈ മഹാകാര്യം കാണുക. 17  ഇപ്പോൾ ഗോതമ്പുകൊയ്‌ത്തല്ലേ? ഇടിയും മഴയും വരുത്താൻ ഞാൻ യഹോവയോട്‌ അപേക്ഷിക്കും. നിങ്ങൾ ഒരു രാജാവിനെ ചോദിക്കുകവഴി യഹോവയുടെ മുമ്പാകെ എത്ര വലിയ ദോഷമാണു ചെയ്‌തതെന്ന്‌ അപ്പോൾ നിങ്ങൾ അറിയുകയും നിങ്ങൾക്കു ബോധ്യമാകുകയും ചെയ്യും.”+ 18  അപ്പോൾ, ശമുവേൽ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ അന്ന്‌ ഇടിമുഴക്കവും മഴയും വരുത്തി. അങ്ങനെ, ജനമെല്ലാം യഹോവയെയും ശമുവേലിനെയും അത്യധികം ഭയപ്പെട്ടു. 19  ജനം മുഴുവൻ ശമുവേലിനോടു പറഞ്ഞു: “ഞങ്ങൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌, അങ്ങയുടെ ഈ ദാസർക്കുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിക്കുക.+ ഒരു രാജാവിനെ ചോദിക്കുകവഴി ഞങ്ങൾ ഞങ്ങളുടെ എല്ലാ പാപങ്ങൾക്കും പുറമേ മറ്റൊരു തെറ്റുകൂടെ ചെയ്‌തല്ലോ.” 20  അതുകൊണ്ട്‌, ശമുവേൽ ജനത്തോടു പറഞ്ഞു: “പേടിക്കരുത്‌. നിങ്ങൾ ഈ ദോഷമെല്ലാം ചെയ്‌തെങ്കിലും ഒരു കാര്യം ഓർക്കുക: നിങ്ങൾ യഹോവയെ അനുഗമിക്കുന്നതിൽനിന്ന്‌ പിന്മാറാതെ+ മുഴുഹൃദയത്തോടെ യഹോവയെ സേവിക്കണം.+ 21  ഉപകാരമില്ലാത്തതും+ രക്ഷിക്കാൻ കഴിയാത്തതും ആയ വ്യർഥകാര്യങ്ങളെ*+ പിന്തുടർന്ന്‌ നിങ്ങൾ വഴിമാറിപ്പോകരുത്‌. അവ വ്യർഥമാണല്ലോ. 22  തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്‌പര്യമെടുത്തത്‌.+ 23  എന്നെ സംബന്ധിച്ചാണെങ്കിൽ, നിങ്ങൾക്കുവേണ്ടി മേലാൽ പ്രാർഥിക്കാതിരുന്നുകൊണ്ട്‌ യഹോവയ്‌ക്കെതിരെ പാപം ചെയ്യുന്നതിനെക്കുറിച്ച്‌ എനിക്കു ചിന്തിക്കാനേ കഴിയില്ല. നല്ലതും ശരിയും ആയ വഴി ഞാൻ നിങ്ങൾക്കു തുടർന്നും ഉപദേശിച്ചുതരും. 24  പക്ഷേ, നിങ്ങൾ യഹോവയെ ഭയപ്പെട്ട്‌+ മുഴുഹൃദയത്തോടെ ദൈവത്തെ വിശ്വസ്‌തമായി* സേവിക്കണം. കാരണം, ദൈവം നിങ്ങൾക്കുവേണ്ടി എന്തെല്ലാം മഹാകാര്യങ്ങളാണു ചെയ്‌തത്‌!+ 25  നേരെ മറിച്ച്‌, നിങ്ങൾ ശാഠ്യപൂർവം തിന്മ ചെയ്യുന്നെങ്കിൽ നിങ്ങളും നിങ്ങളുടെ രാജാവും+ പാടേ നശിക്കും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “നിങ്ങളുടെ മുന്നിൽ നടക്കുന്ന.”
അഥവാ “ഒരു കാര്യം മൂടിവെക്കാൻ നൽകുന്ന പ്രതിഫലം.”
അഥവാ “കൈക്കൂലി വാങ്ങി എന്റെ മുഖം തിരിച്ചുകളഞ്ഞിട്ടുണ്ടോ?”
അക്ഷ. “എന്റെ കൈയിൽ നിങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.”
മറ്റൊരു സാധ്യത “അദ്ദേഹം.” അതായത്‌, ദൈവത്തിന്റെ അഭിഷിക്തൻ.
അഥവാ “യഥാർഥമല്ലാത്തവയെ.”
അഥവാ “സത്യത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം