കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 13:1-14

13  ഇത്‌ ഇപ്പോൾ മൂന്നാം തവണയാണു ഞാൻ നിങ്ങളുടെ അടുത്ത്‌ വരാൻ ഒരുങ്ങുന്നത്‌. “രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം.”+  ഇപ്പോൾ ഞാൻ നിങ്ങളുടെകൂടെയില്ലെങ്കിലും രണ്ടാം പ്രാവശ്യം നിങ്ങളുടെകൂടെയുണ്ടായിരുന്നാൽ എന്നപോലെ, മുമ്പ്‌ പാപം ചെയ്‌തവർക്കും മറ്റെല്ലാവർക്കും ഞാൻ മുൻകൂട്ടി ഈ താക്കീതു തരുകയാണ്‌: ഇനി ഞാൻ അവിടെ വന്നാൽ ആരോടും ഒരു വിട്ടുവീഴ്‌ചയും കാണിക്കില്ല.  ക്രിസ്‌തു എന്നിലൂടെ സംസാരിക്കുന്നു എന്നതിനു നിങ്ങൾ തെളിവ്‌ ആവശ്യപ്പെടുന്നല്ലോ. എന്നാൽ നിങ്ങളോട്‌ ഇടപെടുന്നതിൽ ക്രിസ്‌തു ദുർബലനല്ല; നിങ്ങളുടെ ഇടയിൽ ക്രിസ്‌തു ശക്തനാണ്‌.  ദുർബലനായിരുന്നപ്പോൾ ക്രിസ്‌തുവിനെ സ്‌തംഭത്തിലേറ്റി വധിച്ചെങ്കിലും ദൈവത്തിന്റെ ശക്തികൊണ്ട്‌ ക്രിസ്‌തു ജീവിക്കുന്നു.+ ക്രിസ്‌തു ദുർബലനായിരുന്നതുപോലെ ഞങ്ങളും ദുർബലരാണ്‌. പക്ഷേ നിങ്ങളിൽ പ്രവർത്തിക്കുന്ന ദൈവശക്തികൊണ്ട്‌+ ഞങ്ങൾ ക്രിസ്‌തുവിന്റെകൂടെ ജീവിക്കും.+  നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.+ നിങ്ങൾ എങ്ങനെയുള്ളവരാണെന്ന്‌ എപ്പോഴും പരീക്ഷിച്ച്‌ ഉറപ്പുവരുത്തുക. അതോ യേശുക്രിസ്‌തു നിങ്ങളോടു യോജിപ്പിലാണെന്നു നിങ്ങൾക്ക്‌ അറിയില്ലെന്നുണ്ടോ? അറിയില്ലെങ്കിൽ നിങ്ങൾ അംഗീകാരം നഷ്ടപ്പെട്ടവരായിരിക്കണം.  ഞങ്ങൾക്ക്‌ അംഗീകാരം നഷ്ടപ്പെട്ടിട്ടില്ലെന്നു നിങ്ങൾ മനസ്സിലാക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ.  നിങ്ങൾ ഒരു തെറ്റും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. അതു ഞങ്ങൾക്ക്‌ ആരുടെയെങ്കിലും അംഗീകാരം കിട്ടാൻവേണ്ടിയല്ല. ഞങ്ങളെ ആരും അംഗീകരിച്ചില്ലെങ്കിലും നിങ്ങൾ ശരിയായതു ചെയ്യണമെന്നേ ഞങ്ങൾക്കുള്ളൂ.  കാരണം സത്യത്തിന്‌ എതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിയില്ല. സത്യത്തിനുവേണ്ടി മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ.  ഞങ്ങൾ ദുർബലരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോഴൊക്കെ ഞങ്ങൾ സന്തോഷിക്കുന്നു. നിങ്ങൾ ആവശ്യമായ മാറ്റങ്ങൾ വരുത്താനാണു ഞങ്ങൾ പ്രാർഥിക്കുന്നത്‌. 10  കർത്താവ്‌ എനിക്ക്‌ അധികാരം തന്നതു നിങ്ങളെ തകർത്തുകളയാനല്ല പണിതുയർത്താനാണ്‌. ഞാൻ വരുമ്പോൾ ഈ അധികാരം പരുഷമായ വിധത്തിൽ+ പ്രയോഗിക്കാൻ ഇടവരാതിരിക്കാനാണ്‌ അകലെയായിരിക്കുമ്പോൾത്തന്നെ ഇക്കാര്യങ്ങൾ എഴുതുന്നത്‌. 11  അതുകൊണ്ട്‌ സഹോദരങ്ങളേ, തുടർന്നും സന്തോഷിക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക; ആശ്വാസം സ്വീകരിക്കുക;+ ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക;+ സമാധാനത്തിൽ ജീവിക്കുക;+ അപ്പോൾ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം+ നിങ്ങളുടെകൂടെയുണ്ടായിരിക്കും. 12  വിശുദ്ധചുംബനത്താൽ പരസ്‌പരം അഭിവാദനം ചെയ്യുക. 13  വിശുദ്ധരെല്ലാം നിങ്ങളെ സ്‌നേഹാന്വേഷണം അറിയിക്കുന്നു. 14  കർത്താവായ യേശുക്രിസ്‌തുവിന്റെ അനർഹദയയും ദൈവത്തിന്റെ സ്‌നേഹവും നിങ്ങളുടെ മേലുണ്ടായിരിക്കട്ടെ. നിങ്ങളെല്ലാം പരിശുദ്ധാത്മാവിൽ പങ്കുകാരും ആയിരിക്കട്ടെ.

അടിക്കുറിപ്പുകള്‍

അക്ഷ. “വായുടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം