രാജാക്കന്മാർ രണ്ടാം ഭാഗം 2:1-25

2  യഹോവ ഏലിയയെ+ ഒരു കൊടുങ്കാറ്റിൽ+ ആകാശത്തേക്ക്‌ എടുക്കാനുള്ള സമയമായപ്പോൾ ഏലിയയും എലീശയും+ ഗിൽഗാലിൽനിന്ന്‌+ പുറപ്പെട്ടു.  ഏലിയ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളൂ; യഹോവ എന്നെ ബഥേലിലേക്ക്‌ അയച്ചിരിക്കുന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ ബഥേലിലേക്കു+ പോയി.  അപ്പോൾ ബഥേലിലുള്ള പ്രവാചകപുത്രന്മാർ* എലീശയുടെ അടുത്ത്‌ വന്ന്‌ എലീശയോട്‌, “താങ്കളുടെ യജമാനനും ഗുരുവും ആയ ഏലിയയെ യഹോവ ഇന്നു താങ്കളുടെ അടുത്തുനിന്ന്‌ എടുക്കുകയാണെന്ന കാര്യം അറിയാമോ”+ എന്നു ചോദിച്ചു. “എനിക്ക്‌ അറിയാം, നിങ്ങൾ മിണ്ടാതിരിക്കുക” എന്ന്‌ എലീശ പറഞ്ഞു.  പിന്നെ ഏലിയ പറഞ്ഞു: “എലീശാ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യരീഹൊയിലേക്ക്‌+ അയച്ചിരിക്കുന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ യരീഹൊയിലേക്കു ചെന്നു.  അപ്പോൾ യരീഹൊയിലുള്ള പ്രവാചകപുത്രന്മാർ എലീശയുടെ അടുത്ത്‌ വന്ന്‌, “താങ്കളുടെ യജമാനനും ഗുരുവും ആയ ഏലിയയെ യഹോവ ഇന്നു താങ്കളുടെ അടുത്തുനിന്ന്‌ എടുക്കുകയാണെന്ന കാര്യം അറിയാമോ” എന്നു ചോദിച്ചു. “എനിക്ക്‌ അറിയാം, നിങ്ങൾ മിണ്ടാതിരിക്കുക” എന്ന്‌ എലീശ പറഞ്ഞു.  പിന്നീട്‌ ഏലിയ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക്‌ അയച്ചിരിക്കുന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട്‌ പോകില്ല.” അങ്ങനെ അവർ യാത്ര തുടർന്നു.  അവരോടൊപ്പം 50 പ്രവാചകപുത്രന്മാരും പോയി. അവർ രണ്ടും യോർദാന്റെ തീരത്ത്‌ വന്ന്‌ നിന്നു. അവരെ നിരീക്ഷിച്ചുകൊണ്ട്‌ കുറച്ച്‌ അകലെ മാറി ആ പ്രവാചകപുത്രന്മാരും നിൽക്കുന്നുണ്ടായിരുന്നു.  അപ്പോൾ ഏലിയ പ്രവാചകവസ്‌ത്രം+ എടുത്ത്‌ ചുരുട്ടി നദിയെ അടിച്ചു. ഉടനെ വെള്ളം ഇടത്തേക്കും വലത്തേക്കും വേർപിരിഞ്ഞു! അങ്ങനെ അവർ രണ്ടും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.+  അക്കരെ എത്തിയ ഉടനെ ഏലിയ എലീശയോട്‌: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തുനിന്ന്‌ എടുക്കുന്നതിനു മുമ്പ്‌ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തുതരേണ്ടത്‌?” അപ്പോൾ എലീശ പറഞ്ഞു: “ദയവുചെയ്‌ത്‌ അങ്ങയുടെ ആത്മാവിന്റെ*+ ഇരട്ടി ഓഹരി*+ എനിക്കു തന്നാലും!” 10  ഏലിയ പറഞ്ഞു: “പ്രയാസമുള്ള ഒരു കാര്യമാണു നീ ചോദിച്ചത്‌. എന്നെ നിന്റെ അടുത്തുനിന്ന്‌ എടുക്കുമ്പോൾ നീ എന്നെ കാണുകയാണെങ്കിൽ നീ ആവശ്യപ്പെട്ടതു നിനക്കു കിട്ടും. കാണുന്നില്ലെങ്കിൽ നിനക്ക്‌ അതു കിട്ടില്ല.” 11  അങ്ങനെ അവർ സംസാരിച്ചുകൊണ്ട്‌ നടക്കുമ്പോൾ പെട്ടെന്ന്‌ അഗ്നിപ്രഭയുള്ള ഒരു രഥവും+ തീപോലെ ജ്വലിക്കുന്ന കുതിരകളും വന്ന്‌ അവരെ രണ്ടു പേരെയും വേർതിരിച്ചു. ഏലിയ കൊടുങ്കാറ്റിൽ ആകാശത്തേക്ക്‌ ഉയർന്നു.+ 12  ഇതു കണ്ട എലീശ ഇങ്ങനെ നിലവിളിച്ചു: “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ രഥവും കുതിരപ്പടയാളികളും!”+ ഏലിയ കാഴ്‌ചയിൽനിന്ന്‌ മറഞ്ഞപ്പോൾ എലീശ തന്റെ വസ്‌ത്രം രണ്ടായി കീറി.+ 13  അതിനു ശേഷം, ഏലിയയിൽനിന്ന്‌ വീണ പ്രവാചകവസ്‌ത്രം+ എടുത്ത്‌ തിരികെ യോർദാന്റെ തീരത്ത്‌ ചെന്ന്‌ നിന്നു. 14  എലീശ ഏലിയയുടെ പ്രവാചകവസ്‌ത്രംകൊണ്ട്‌ നദിയെ അടിച്ചിട്ട്‌ ഇങ്ങനെ ചോദിച്ചു: “ഏലിയയുടെ ദൈവമായ യഹോവ എവിടെ?” എലീശ നദിയെ അടിച്ചപ്പോൾ അത്‌ ഇടത്തേക്കും വലത്തേക്കും വേർപിരിഞ്ഞു.+ അങ്ങനെ എലീശ മറുകര കടന്നു. 15  എലീശ ദൂരെനിന്ന്‌ വരുന്നതു കണ്ടപ്പോൾ യരീഹൊയിലെ പ്രവാചകപുത്രന്മാർ പറഞ്ഞു: “ഏലിയയുടെ ആത്മാവ്‌* എലീശയുടെ മേൽ വന്നിരിക്കുന്നു.”+ അങ്ങനെ അവർ എലീശയുടെ അടുത്ത്‌ ചെന്ന്‌ അദ്ദേഹത്തിന്റെ മുമ്പിൽ കുമ്പിട്ട്‌ നമസ്‌കരിച്ചു. 16  അവർ പറഞ്ഞു: “അടിയങ്ങളോടൊപ്പം സമർഥരായ 50 പുരുഷന്മാരുണ്ട്‌. അങ്ങയുടെ യജമാനനെ തിരയാൻ അവരെ അയയ്‌ക്കട്ടേ? ചിലപ്പോൾ യഹോവയുടെ ആത്മാവ്‌* ഏലിയയെ എടുത്ത്‌ ഏതെങ്കിലും ഒരു മലയിലോ താഴ്‌വരയിലോ കൊണ്ടുചെന്ന്‌ ഇട്ടിട്ടുണ്ടാകും.”+ എന്നാൽ എലീശ അവരോട്‌, “അവരെ അയയ്‌ക്കേണ്ടാ!” എന്നു പറഞ്ഞു. 17  പക്ഷേ അവർ ചോദിച്ചുചോദിച്ച്‌ സ്വൈരം കെടുത്തിയപ്പോൾ, “അവരെ അയച്ചുകൊള്ളൂ” എന്ന്‌ എലീശ പറഞ്ഞു. അങ്ങനെ അവർ ആ 50 പേരെ പറഞ്ഞയച്ചു. എന്നാൽ മൂന്നു ദിവസം തിരഞ്ഞിട്ടും അവർക്ക്‌ ഏലിയയെ കണ്ടെത്താനായില്ല. 18  അവർ തിരിച്ചുവന്നപ്പോൾ എലീശ യരീഹൊയിൽ+ താമസിക്കുന്നുണ്ടായിരുന്നു. എലീശ അവരോട്‌, “പോകേണ്ടെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ” എന്നു ചോദിച്ചു. 19  പിന്നീട്‌ ആ നഗരത്തിലുള്ളവർ എലീശയോടു പറഞ്ഞു: “ഈ നഗരം എല്ലാംകൊണ്ടും വളരെ നല്ലതാണെന്ന്‌+ യജമാനന്‌ അറിയാമല്ലോ. പക്ഷേ ഇവിടുത്തെ വെള്ളം മോശമാണ്‌; ദേശത്ത്‌ കൃഷി ചെയ്‌താൽ ഒന്നും ഉണ്ടാകില്ല.”* 20  അപ്പോൾ എലീശ പറഞ്ഞു: “വലുപ്പം കുറഞ്ഞ ഒരു പുതിയ പാത്രത്തിൽ ഉപ്പിട്ട്‌ കൊണ്ടുവരുക.” അവർ അത്‌ എലീശയുടെ അടുത്ത്‌ കൊണ്ടുവന്നു. 21  എലീശ നീരുറവിലേക്കു ചെന്ന്‌ ആ ഉപ്പ്‌ അതിൽ ഇട്ടിട്ട്‌+ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഇതു മരണത്തിനോ വന്ധ്യതയ്‌ക്കോ* കാരണമാകില്ല.’” 22  എലീശ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ ശുദ്ധമായിത്തന്നെയിരിക്കുന്നു. 23  എലീശ അവിടെനിന്ന്‌ ബഥേലിലേക്കു പോയി. പോകുന്ന വഴിക്കു കുറച്ച്‌ ആൺകുട്ടികൾ ആ നഗരത്തിൽനിന്ന്‌ വന്ന്‌, “പോ മൊട്ടത്തലയാ! പോ മൊട്ടത്തലയാ!” എന്നു വിളിച്ചുപറഞ്ഞ്‌ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു.+ 24  ഒടുവിൽ എലീശ അവരുടെ നേരെ തിരിഞ്ഞ്‌ യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ കാട്ടിൽനിന്ന്‌ രണ്ടു പെൺകരടികൾ+ ഇറങ്ങിവന്ന്‌ 42 കുട്ടികളെ കീറിക്കളഞ്ഞു!+ 25  എലീശ അവിടെനിന്ന്‌ കർമേൽ പർവതത്തിലേക്കു+ യാത്ര തുടർന്നു. പിന്നീട്‌ അവിടെനിന്ന്‌ ശമര്യയിലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

“പ്രവാചകപുത്രന്മാർ” എന്നതു പ്രവാചകന്മാരെ പഠിപ്പിക്കുന്നതിനുള്ള ഒരു വിദ്യാലയത്തെയോ പ്രവാചകന്മാരുടെ സംഘത്തെയോ ആയിരിക്കാം കുറിക്കുന്നത്‌.
ദൈവാത്മാവിനെയോ ഏലിയയുടെ മനോഭാവത്തെയോ കുറിക്കുന്നു.
അഥവാ “രണ്ടു ഭാഗം.”
ദൈവാത്മാവിനെയോ ഏലിയയുടെ മനോഭാവത്തെയോ കുറിക്കുന്നു.
അഥവാ “കാറ്റ്‌.”
മറ്റൊരു സാധ്യത “ഗർഭം അലസാൻ ഇടയാക്കുന്നതുമാണ്‌.”
മറ്റൊരു സാധ്യത “ഗർഭം അലസുന്നതിനോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം