വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സങ്കീർത്തനങ്ങളുടെ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • രണ്ടു വിപരീതവഴികൾ

      • ദൈവത്തിന്റെ നിയമം വായിക്കുന്നത്‌ ആനന്ദം പകരുന്നു (2)

      • നീതിമാൻ ഫലം തരുന്ന മരംപോലെ (3)

      • ദുഷ്ടൻ കാറ്റു പറത്തിക്കളയുന്ന പതിരുപോലെ (4)

  • 2

    • യഹോവയും അഭിഷിക്തനും

      • യഹോവ ജനതകളെ നോക്കി ചിരിക്കുന്നു (4)

      • യഹോവ തന്റെ രാജാവിനെ വാഴിക്കുന്നു (6)

      • പുത്രനെ ആദരിക്കുക (12)

  • 3

    • ആപത്‌ഘട്ടത്തിലും ദൈവത്തിലുള്ള ആശ്രയം

      • ‘എന്തുകൊണ്ടാണ്‌ ഇത്രയധികം ശത്രുക്കൾ?’ (1)

      • “രക്ഷ യഹോവയിൽനിന്ന്‌ വരുന്നു” (8)

  • 4

    • ദൈവത്തിലുള്ള ആശ്രയം കാണിക്കുന്ന ഒരു പ്രാർഥന

      • “മനസ്സ്‌ ഇളകിമറിഞ്ഞേക്കാം; പക്ഷേ പാപം ചെയ്യരുത്‌” (4)

      • “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും” (8)

  • 5

    • യഹോവ നീതിമാന്റെ അഭയം

      • ദൈവം ദുഷ്ടത വെറുക്കുന്നു (4, 5)

      • “അങ്ങയുടെ നീതിപാതയിൽ എന്നെ നയിക്കേണമേ” (8)

  • 6

    • ദിവ്യപ്രീതിക്കായുള്ള യാചന

      • മരിച്ചവർ ദൈവത്തെ സ്‌തുതിക്കുന്നില്ല (5)

      • ദിവ്യപ്രീതിക്കായുള്ള യാചന ദൈവം കേൾക്കുന്നു (9)

  • 7

    • യഹോവ നീതിമാനായ ന്യായാധിപൻ

      • ‘യഹോവേ, എന്നെ വിധിക്കേണമേ’ (8)

  • 8

    • മഹനീയനായ ദൈവം മനുഷ്യനെ മാനിക്കുന്നു

      • “അങ്ങയുടെ പേര്‌ എത്ര മഹനീയം!” (1, 9)

      • ‘നശ്വരനായ മനുഷ്യന്‌ എന്തു വില?’ (4)

      • മനുഷ്യനെ തേജസ്സ്‌ അണിയിച്ചിരിക്കുന്നു (5)

  • 9

    • ദൈവത്തിന്റെ മഹനീയപ്രവൃത്തികളെക്കുറിച്ച്‌ വർണിക്കുന്നു

      • യഹോവ ഒരു അഭയസങ്കേതം (9)

      • ദൈവത്തിന്റെ പേര്‌ അറിയുന്നവർ ദൈവത്തിൽ ആശ്രയമർപ്പിക്കും (10)

  • 10

    • നിസ്സഹായന്‌ യഹോവ തുണ

      • “ദൈവം ഇല്ല” എന്നു ദുഷ്ടൻ വീമ്പിളക്കുന്നു (4)

      • നിസ്സഹായൻ യഹോവയിലേക്കു തിരിയുന്നു (14)

      • “യഹോവ എന്നുമെന്നേക്കും രാജാവാണ്‌” (16)

  • 11

    • യഹോവയെ അഭയമാക്കുന്നു

      • “യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്‌” (4)

      • അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു (5)

  • 12

    • നടപടിയെടുക്കാൻ യഹോവ എഴുന്നേൽക്കുന്നു

      • ദൈവത്തിന്റെ വാക്കുകൾ നിർമലം (6)

  • 13

    • യഹോവയിൽനിന്നുള്ള രക്ഷയ്‌ക്കായി കാത്തിരിക്കുന്നു

      • “യഹോവേ, എത്ര കാലംകൂടെ?” (1, 2)

      • യഹോവ അളവറ്റ നന്മ കാണിക്കുന്നു (6)

  • 14

    • വിഡ്‌ഢിയെ വർണിക്കുന്നു

      • “യഹോവ ഇല്ല” (1)

      • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

  • 15

    • യഹോവയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും?

      • അയാൾ ഹൃദയത്തിൽ സത്യം സംസാരിക്കുന്നു (2)

      • അയാൾ പരദൂഷണം പറയുന്നില്ല (3)

      • അയാൾ തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും വാക്കു പാലിക്കുന്നു (4)

  • 16

    • യഹോവ നന്മയുടെ ഉറവ്‌

      • “യഹോവയാണ്‌ എന്റെ പങ്ക്‌” (5)

      • ‘എന്റെ ചിന്തകൾ രാത്രിയാമങ്ങളിൽ എന്നെ തിരുത്തുന്നു’ (7)

      • ‘യഹോവ എന്റെ വലതുഭാഗത്തുണ്ട്‌’ (8)

      • “അങ്ങ്‌ എന്നെ ശവക്കുഴിയിൽ വിട്ടുകളയില്ല” (10)

  • 17

    • സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

      • “അങ്ങ്‌ എന്റെ ഹൃദയം ശോധന ചെയ്‌തു” (3)

      • “അങ്ങയുടെ ചിറകിൻനിഴലിൽ” (8)

  • 18

    • രക്ഷ നൽകിയതിനു ദൈവത്തെ വാഴ്‌ത്തുന്നു

      • “യഹോവ എന്റെ വൻപാറ” (2)

      • യഹോവ വിശ്വസ്‌തനോടു വിശ്വസ്‌തൻ (25)

      • ദൈവത്തിന്റെ വഴികൾ പിഴവറ്റത്‌ (30)

      • “അങ്ങയുടെ താഴ്‌മ എന്നെ വലിയവനാക്കുന്നു” (35)

  • 19

    • ദൈവത്തിന്റെ സൃഷ്ടിയും നിയമവും സാക്ഷി പറയുന്നു

      • “ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു” (1)

      • ദൈവത്തിന്റെ ന്യൂനതയില്ലാത്ത നിയമം നവചൈതന്യം പകരുന്നു (7)

      • “ഞാൻ അറിയാത്ത എന്റെ പാപങ്ങൾ” (12)

  • 20

    • ദൈവത്തിന്റെ അഭിഷിക്തരാജാവിനു രക്ഷ

      • ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നു; ‘എന്നാൽ ഞങ്ങൾ യഹോവയുടെ പേര്‌ വിളിച്ചപേക്ഷിക്കുന്നു’ (7)

  • 21

    • യഹോവയിൽ ആശ്രയിക്കുന്ന രാജാവിനുള്ള അനുഗ്രഹങ്ങൾ

      • രാജാവിനു ദീർഘായുസ്സു നൽകി (4)

      • ദൈവത്തിന്റെ ശത്രുക്കൾ പരാജിതരാകും (8-12)

  • 22

    • വിഷാദത്തിൽനിന്ന്‌ ദൈവത്തെ സ്‌തുതിക്കുന്നതിലേക്ക്‌

      • “എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌?” (1)

      • “എന്റെ ഉടുപ്പിനായി അവർ നറുക്കിടുന്നു” (18)

      • ദൈവത്തെ സഭയിൽ വാഴ്‌ത്തുന്നു (22, 25)

      • ദൈവത്തെ ആരാധിക്കാൻ മുഴുഭൂമിയും (27)

  • 23

    • “യഹോവ എന്റെ ഇടയൻ”

      • “എനിക്ക്‌ ഒന്നിനും കുറവുണ്ടാകില്ല” (1)

      • “ദൈവം എനിക്ക്‌ ഉന്മേഷം പകരുന്നു” (3)

      • “എന്റെ പാനപാത്രം നിറഞ്ഞുകവിയുന്നു” (5)

  • 24

    • തേജോമയനായ രാജാവ്‌ കവാടത്തിലൂടെ കടന്നുവരുന്നു

      • ‘ഭൂമി യഹോവയുടേതാണ്‌’ (1)

  • 25

    • വഴിനടത്തിപ്പിനും ക്ഷമയ്‌ക്കും വേണ്ടിയുള്ള ഒരു പ്രാർഥന

      • “അങ്ങയുടെ വഴികൾ എനിക്ക്‌ അറിയിച്ചുതരേണമേ” (4)

      • ‘യഹോവയുടെ ഉറ്റ സ്‌നേഹിതർ’ (14)

      • “എന്റെ പാപങ്ങളെല്ലാം ക്ഷമിക്കേണമേ” (18)

  • 26

    • നിഷ്‌കളങ്കതയിൽ നടക്കുന്നു

      • “യഹോവേ, എന്നെ പരിശോധിക്കേണമേ” (2)

      • ചീത്ത കൂട്ടുകെട്ട്‌ ഒഴിവാക്കുന്നു (4, 5)

      • ‘ദൈവത്തിന്റെ യാഗപീഠത്തെ ഞാൻ വലംവെക്കും’ (6)

  • 27

    • യഹോവ എന്റെ ജീവന്റെ സങ്കേതം

      • ദൈവത്തിന്റെ ആലയത്തോടുള്ള വിലമതിപ്പ്‌ (4)

      • യഹോവ നമുക്കുവേണ്ടി കരുതുന്നു, മാതാപിതാക്കൾ മറന്നാലും (10)

      • “യഹോവയിൽ പ്രത്യാശ വെക്കൂ!” (14)

  • 28

    • സങ്കീർത്തനക്കാരന്റെ പ്രാർഥന ദൈവം കേൾക്കുന്നു

      • ‘യഹോവ എന്റെ ശക്തിയും പരിചയും’ (7)

  • 29

    • യഹോവയുടെ ശബ്ദം പ്രൗഢഗംഭീരം

      • വിശുദ്ധ വസ്‌ത്രാലങ്കാരത്തോടെ ആരാധിക്കുവിൻ (2)

      • “തേജോമയനായ ദൈവത്തിന്റെ ഇടിമുഴക്കം!” (3)

      • യഹോവ തന്റെ ജനത്തിനു ശക്തി പകരുന്നു (11)

  • 30

    • വിലാപം ആഹ്ലാദത്തിനു വഴിമാറുന്നു

      • ദൈവപ്രീതി ആയുഷ്‌കാലം മുഴുവൻ നിൽക്കുന്നത്‌ (5)

  • 31

    • യഹോവയെ അഭയമാക്കുന്നു

      • “ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു” (5)

      • ‘യഹോവ സത്യത്തിന്റെ ദൈവം’ (5)

      • ദൈവത്തിന്റെ വലിയ നന്മ (19)

  • 32

    • പാപം ക്ഷമിച്ചുകിട്ടിയവർ സന്തുഷ്ടർ

      • “ഞാൻ എന്റെ പാപം അങ്ങയോട്‌ ഏറ്റുപറഞ്ഞു” (5)

      • ദൈവം നിനക്ക്‌ ഉൾക്കാഴ്‌ച തരും (8)

  • 33

    • സ്രഷ്ടാവിനു സ്‌തുതി

      • “ദൈവത്തിന്‌ ഒരു പുതിയ പാട്ടു പാടുവിൻ” (3)

      • സൃഷ്ടിക്രിയകൾക്കു പിന്നിൽ യഹോവയുടെ വചനവും ആത്മാവും (6)

      • യഹോവ ദൈവമായുള്ള ജനത സന്തുഷ്ടർ (12)

      • യഹോവയുടെ കണ്ണുകൾ നിരീക്ഷിക്കുന്നു (18)

  • 34

    • യഹോവ തന്റെ ദാസന്മാരെ രക്ഷിക്കുന്നു

      • “നമുക്ക്‌ ഒരുമിച്ച്‌ തിരുനാമത്തെ വാഴ്‌ത്താം” (3)

      • യഹോവയുടെ ദൂതൻ സംരക്ഷിക്കുന്നു (7)

      • “യഹോവ നല്ലവനെന്നു രുചിച്ചറിയൂ” (8)

      • ‘അവന്റെ അസ്ഥികളിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല’ (20)

  • 35

    • ശത്രുക്കളിൽനിന്ന്‌ മോചനം കിട്ടാനുള്ള ഒരു പ്രാർഥന

      • ദൈവം ശത്രുക്കളെ ഓടിച്ചുകളയട്ടെ (5)

      • സമൂഹത്തിന്മധ്യേ ദൈവത്തെ സ്‌തുതിക്കുന്നു (18)

      • ഒരു കാരണവുമില്ലാതെ വെറുക്കുന്നു (19)

  • 36

    • ദൈവത്തിന്റെ അചഞ്ചലസ്‌നേഹം അമൂല്യം

      • ദുഷ്ടനു ദൈവഭയമില്ല (1)

      • ദൈവം ജീവന്റെ ഉറവ്‌ (9)

      • “അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം” (9)

  • 37

    • യഹോവയിൽ ആശ്രയിക്കുന്നവർക്ക്‌ അഭിവൃദ്ധി ഉണ്ടാകും

      • ദുഷ്ടന്മാർ കാരണം അസ്വസ്ഥനാകരുത്‌ (1)

      • “യഹോവയിൽ അത്യധികം ആനന്ദിക്കൂ” (4)

      • “നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ” (5)

      • “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും” (11)

      • നീതിമാന്‌ ആഹാരമില്ലാതിരിക്കില്ല (25)

      • നീതിമാന്മാർ ഭൂമിയിൽ എന്നെന്നും ജീവിക്കും (29)

  • 38

    • കഷ്ടതയിലായിരിക്കുന്ന, പശ്ചാത്തപിക്കുന്ന ഒരാളുടെ പ്രാർഥന

      • ‘ആകെ കഷ്ടതയിലായിരിക്കുന്നു, നിരാശയോടെ തല കുമ്പിട്ട്‌ ഇരിക്കുന്നു’ (6)

      • തനിക്കായി കാത്തിരിക്കുന്നവരുടെ അപേക്ഷ യഹോവ കേൾക്കുന്നു (15)

      • “എന്റെ പാപം എന്നെ വിഷമിപ്പിച്ചിരുന്നു” (18)

  • 39

    • ജീവിതം ഹ്രസ്വം

      • മനുഷ്യൻ ഒരു ശ്വാസം മാത്രം (5, 11)

      • “എന്റെ കണ്ണീർ കാണാതിരിക്കരുതേ” (12)

  • 40

    • അതുല്യനായ ദൈവത്തോടു നന്ദി പറയുന്നു

      • ദൈവത്തിന്റെ പ്രവൃത്തികൾ എണ്ണമറ്റവ (5)

      • ബലികളിലല്ല ദൈവത്തിന്റെ മുഖ്യതാത്‌പര്യം (6)

      • “അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം” (8)

  • 41

    • രോഗശയ്യയിലെ ഒരു പ്രാർഥന

      • രോഗിയെ ദൈവം താങ്ങുന്നു (3)

      • അടുത്ത സുഹൃത്തുപോലും വഞ്ചിക്കുന്നു (9)

  • 42

    • മഹാരക്ഷകൻ എന്ന നിലയിൽ ദൈവത്തെ സ്‌തുതിക്കുന്നു

      • വെള്ളത്തിനായി ദാഹിക്കുന്ന മാനിനെപ്പോലെ ദൈവത്തിനായി ദാഹിക്കുന്നു (1, 2)

      • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌?” (5, 11)

      • “ദൈവത്തിനായി കാത്തിരിക്കുക” (5, 11)

  • 43

    • ന്യായാധിപനായ ദൈവം വിടുവിക്കുന്നു

      • “അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ” (3)

      • “എന്താണ്‌ എനിക്ക്‌ ഇത്ര നിരാശ തോന്നുന്നത്‌?” (5)

      • “ദൈവത്തിനായി കാത്തിരിക്കുക” (5)

  • 44

    • സഹായത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

      • ‘അങ്ങാണു ഞങ്ങളെ രക്ഷിച്ചത്‌’ (7)

      • “കശാപ്പിനുള്ള ആടുകളെപ്പോലെയാണ്‌” (22)

      • “ഞങ്ങളുടെ രക്ഷകനായി എഴുന്നേൽക്കേണമേ!” (26)

  • 45

    • അഭിഷിക്തരാജാവിന്റെ വിവാഹം

      • ഹൃദ്യമായി സംസാരിക്കുന്നവൻ (2)

      • “ദൈവമാണ്‌ എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം” (6)

      • രാജാവ്‌ മണവാട്ടിയുടെ സൗന്ദര്യം കൊതിക്കുന്നു (11)

      • പുത്രന്മാർ ഭൂമിയിലെമ്പാടും പ്രഭുക്കന്മാർ (16)

  • 46

    • ‘ദൈവം ഞങ്ങളുടെ അഭയസ്ഥാനം’

      • ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾ (8)

      • ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു (9)

  • 47

    • ദൈവം മുഴുഭൂമിയുടെയും രാജാവ്‌

      • “യഹോവ ഭയാദരവ്‌ ഉണർത്തുന്നവൻ” (2)

      • ദൈവത്തിനു സ്‌തുതി പാടുവിൻ (6, 7)

  • 48

    • സീയോൻ, മഹാനായ രാജാവിന്റെ നഗരം

      • മുഴുഭൂമിയുടെയും ആനന്ദം (2)

      • നഗരവും അതിന്റെ ഗോപുരങ്ങളും പരിശോധിക്കുക (11-13)

  • 49

    • ധനത്തിൽ ആശ്രയിക്കുന്നതിലെ മൗഢ്യം

      • ഒരു മനുഷ്യനും മറ്റൊരാളെ വീണ്ടെടുക്കാനാകില്ല (8, 9)

      • ദൈവം ശവക്കുഴിയിൽനിന്ന്‌ വീണ്ടെടുക്കുന്നു (15)

      • സമ്പത്തിനു മരണത്തിൽനിന്ന്‌ രക്ഷിക്കാനാകില്ല (16, 17)

  • 50

    • ദൈവം വിശ്വസ്‌തനെയും ദുഷ്ടനെയും വിധിക്കുന്നു

      • ബലിയുടെ അടിസ്ഥാനത്തിലുള്ള ദൈവത്തിന്റെ ഉടമ്പടി (5)

      • “ദൈവംതന്നെയാണു ന്യായാധിപൻ” (6)

      • പക്ഷിമൃഗാദികളെല്ലാം ദൈവത്തിന്റേത്‌ (10, 11)

      • ദൈവം ദുഷ്ടരെ തുറന്നുകാട്ടുന്നു (16-21)

  • 51

    • പശ്ചാത്താപത്തോടെയുള്ള ഒരു പ്രാർഥന

      • ഗർഭംമുതലേ പാപി (5)

      • “പാപം നീക്കി എന്നെ ശുദ്ധീകരിക്കേണമേ” (7)

      • “ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (10)

      • തകർന്ന മനസ്സു ദൈവത്തിനു സ്വീകാര്യം (17)

  • 52

    • ദൈവത്തിന്റെ അചഞ്ചലസ്‌നേഹത്തിൽ ആശ്രയിക്കുന്നു

      • ദുഷ്‌പ്രവൃത്തികളിൽ വീമ്പിളക്കുന്നവർക്കു മുന്നറിയിപ്പ്‌ (1-5)

      • അഭക്തർ സമ്പത്തിൽ ആശ്രയിക്കുന്നു (7)

  • 53

    • വിഡ്‌ഢിയെക്കുറിച്ചുള്ള വർണന

      • “യഹോവ ഇല്ല” (1)

      • “നല്ലതു ചെയ്യുന്ന ആരുമില്ല” (3)

  • 54

    • ശത്രുക്കൾക്കിടയിലായിരിക്കെ സഹായത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

      • “ദൈവമാണ്‌ എന്റെ സഹായി” (4)

  • 55

    • സുഹൃത്തു വഞ്ചിച്ചപ്പോഴത്തെ ഒരു പ്രാർഥന

      • ഉറ്റ ചങ്ങാതി നിന്ദിക്കുന്നു (12-14)

      • “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക” (22)

  • 56

    • ദ്രോഹം സഹിക്കേണ്ടിവന്നപ്പോഴത്തെ ഒരു പ്രാർഥന

      • “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു” (4)

      • “എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ” (8)

      • “വെറും മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാനാകും?” (4, 11)

  • 57

    • ദിവ്യപ്രീതിക്കായുള്ള യാചന

      • ദൈവത്തിന്റെ ചിറകിൻതണലിൽ അഭയം (1)

      • ശത്രുക്കൾ ഒരുക്കിയ കെണിയിൽ അവർതന്നെ വീണു (6)

  • 58

    • ഭൂമിയെ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്‌

      • ദുഷ്ടന്മാരെ ശിക്ഷിക്കണമെന്ന പ്രാർഥന (6-8)

  • 59

    • ദൈവം ഒരു പരിചയും സങ്കേതവും

      • ‘ചതിയന്മാരോടു കരുണ കാണിക്കരുത്‌’ (5)

      • “ഞാൻ അങ്ങയുടെ ശക്തിയെക്കുറിച്ച്‌ പാടും” (16)

  • 60

    • ദൈവം ശത്രുക്കളെ കീഴടക്കുന്നു

      • മനുഷ്യരാലുള്ള രക്ഷകൊണ്ട്‌ ഒരു ഗുണവുമില്ല (11)

      • “ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും” (12)

  • 61

    • ദൈവം, ശത്രുക്കൾക്കെതിരെ ബലമുള്ള ഗോപുരം

      • ‘അങ്ങയുടെ കൂടാരത്തിൽ ഞാൻ ഒരു അതിഥിയായിരിക്കും’ (4)

  • 62

    • യഥാർഥരക്ഷ ദൈവത്തിൽനിന്ന്‌ വരുന്നു

      • “ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു” (1, 5)

      • “ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!” (8)

      • മനുഷ്യർ ഒരു ശ്വാസം മാത്രം (9)

      • സമ്പത്തിൽ ആശ്രയിക്കരുത്‌ (10)

  • 63

    • ദൈവത്തിനുവേണ്ടി കാത്തുകാത്തിരിക്കുന്നു

      • “അങ്ങയുടെ അചഞ്ചലമായ സ്‌നേഹം ജീവനെക്കാൾ ഏറെ നല്ലത്‌” (3)

      • ‘അത്യുത്തമമായ ഓഹരി ലഭിച്ചതിൽ തൃപ്‌തൻ’ (5)

      • രാത്രിയാമങ്ങളിൽ ദൈവത്തെക്കുറിച്ച്‌ ധ്യാനിക്കുന്നു (6)

      • ‘ദൈവത്തോടു ഞാൻ ഒട്ടിച്ചേർന്നിരിക്കുന്നു’ (8)

  • 64

    • മറഞ്ഞിരുന്നുള്ള ആക്രമണങ്ങളിൽനിന്ന്‌ സംരക്ഷണം

      • “ദൈവം അവരുടെ നേരെ അമ്പ്‌ എയ്യും” (7)

  • 65

    • ദൈവം ഭൂമിയെ പരിപാലിക്കുന്നു

      • ‘പ്രാർഥന കേൾക്കുന്നവൻ’ (2)

      • ‘അങ്ങ്‌ തിരഞ്ഞെടുക്കുന്ന മനുഷ്യൻ സന്തുഷ്ടൻ’ (4)

      • ദൈവത്തിന്റെ സമൃദ്ധമായ നന്മ (11)

  • 66

    • ദൈവത്തിന്റെ പ്രവൃത്തികൾ ഭയാദരവ്‌ ഉണർത്തുന്നവ

      • “വന്ന്‌ ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ” (5)

      • “എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും” (13)

      • ദൈവം പ്രാർഥന കേൾക്കുന്നു (18-20)

  • 67

    • ഭൂമിയുടെ അറുതികളെല്ലാം ദൈവത്തെ ഭയപ്പെടും

      • ദൈവത്തിന്റെ വഴികൾ അറിയും (2)

      • ‘സകല ജനങ്ങളും ദൈവത്തെ വാഴ്‌ത്തട്ടെ’ (3, 5)

      • “ദൈവം നമ്മെ അനുഗ്രഹിക്കും” (6, 7)

  • 68

    • “ദൈവത്തിന്റെ ശത്രുക്കൾ ചിതറിപ്പോകട്ടെ”

      • “പിതാവില്ലാത്തവർക്കു പിതാവ്‌” (5)

      • ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു (6)

      • സ്‌ത്രീകൾ സന്തോഷവാർത്ത ഘോഷിക്കുന്നു (11)

      • സമ്മാനമായി മനുഷ്യർ (18)

      • ‘യഹോവ എന്നും നമ്മുടെ ഭാരം ചുമക്കുന്നു’ (19)

  • 69

    • രക്ഷയ്‌ക്കുവേണ്ടിയുള്ള ഒരു പ്രാർഥന

      • “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌കാന്തി എന്നെ തിന്നുകളഞ്ഞു” (9)

      • “വേഗം ഉത്തരമേകേണമേ” (17)

      • ‘ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതു വിനാഗിരി’ (21)

  • 70

    • അടിയന്തിരസഹായത്തിന്‌ അപേക്ഷിക്കുന്നു

      • “എനിക്കുവേണ്ടി വേഗം പ്രവർത്തിക്കേണമേ” (5)

  • 71

    • പ്രായമായവരുടെ ഉറച്ച ബോധ്യം

      • ചെറുപ്പംമുതൽ ദൈവത്തെ അഭയമാക്കുന്നു (5)

      • “എന്റെ ശക്തി ക്ഷയിക്കുമ്പോൾ” (9)

      • ‘ദൈവം ചെറുപ്പംമുതൽ എന്നെ പഠിപ്പിച്ചു’ (17)

  • 72

    • ദൈവം അവരോധിച്ച രാജാവിന്റെ ഭരണം സമാധാനപൂർണം

      • “നീതിമാന്മാർ തഴച്ചുവളരും” (7)

      • സമുദ്രംമുതൽ സമുദ്രംവരെ പ്രജകൾ (8)

      • അക്രമത്തിന്‌ ഇരയാകുന്നവർക്കു മോചനം (14)

      • ഭൂമിയിൽ ധാന്യം സുലഭം (16)

      • ദൈവത്തിന്റെ നാമം എന്നെന്നും വാഴ്‌ത്തപ്പെടും (19)

  • 73

    • ഒരു ദൈവഭക്തൻ ആത്മീയകാഴ്‌ചപ്പാടു വീണ്ടെടുക്കുന്നു

      • “എന്റെ കാലടികൾ വഴിതെറ്റുന്ന ഘട്ടത്തോളം എത്തി” (2)

      • “ദിവസം മുഴുവൻ ഞാൻ അസ്വസ്ഥനായിരുന്നു” (14)

      • ‘എന്നാൽ, ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്നപ്പോൾ’ (17)

      • ദുഷ്ടന്മാർ വഴുവഴുപ്പുള്ളിടത്ത്‌ (18)

      • ദൈവത്തോട്‌ അടുക്കുന്നതു നല്ലത്‌ (28)

  • 74

    • ദൈവം തന്റെ ജനത്തെ ഓർക്കാൻവേണ്ടിയുള്ള ഒരു പ്രാർഥന

      • ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ സ്‌മരിക്കുന്നു (12-17)

      • “ശത്രുവിന്റെ കുത്തുവാക്കുകൾ ഓർക്കേണമേ” (18)

  • 75

    • ദൈവം നീതിയോടെ വിധിക്കുന്നു

      • യഹോവയുടെ പാനപാത്രത്തിൽനിന്ന്‌ ദുഷ്ടന്മാർ കുടിക്കും (8)

  • 76

    • സീയോന്റെ ശത്രുക്കളുടെ മേൽ ദൈവത്തിന്റെ വിജയം

      • സൗമ്യരെ ദൈവം രക്ഷിക്കുന്നു (9)

      • ശത്രുക്കളുടെ അഹങ്കാരം ഇല്ലാതാക്കും (12)

  • 77

    • കഷ്ടതയുടെ സമയത്തെ ഒരു പ്രാർഥന

      • ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച്‌ ധ്യാനിക്കുന്നു (11, 12)

      • ‘ദൈവമേ, അങ്ങയെപ്പോലെ മഹാനായ ഒരു ദൈവമുണ്ടോ?’ (13)

  • 78

    • ദൈവത്തിന്റെ കരുതലും ഇസ്രായേല്യരുടെ വിശ്വാസമില്ലായ്‌മയും

      • വരുംതലമുറയോടു വിവരിക്കുക (2-8)

      • “അവർ ദൈവത്തിൽ ആശ്രയമർപ്പിച്ചില്ല” (22)

      • “സ്വർഗീയധാന്യം” (24)

      • “ഇസ്രായേലിന്റെ പരിശുദ്ധനെ ദുഃഖിപ്പിച്ചു” (41)

      • ഈജിപ്‌തിൽനിന്ന്‌, വാഗ്‌ദാനം ചെയ്‌ത ദേശത്തേക്ക്‌ (43-55)

      • “അവർ വീണ്ടുംവീണ്ടും ദൈവത്തെ വെല്ലുവിളിച്ചു” (56)

  • 79

    • ജനതകൾ ദൈവജനത്തെ ആക്രമിച്ചപ്പോഴത്തെ ഒരു പ്രാർഥന

      • “ഞങ്ങൾ ഒരു നിന്ദാപാത്രമായി” (4)

      • ‘അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ സഹായിക്കേണമേ’ (9)

      • “ഞങ്ങളുടെ അയൽക്കാർക്ക്‌ ഏഴു മടങ്ങു പകരം കൊടുക്കേണമേ” (12)

  • 80

    • പൂർവസ്ഥിതിയിലാക്കാൻ ഇസ്രായേലിന്റെ ഇടയനോടു സഹായം ചോദിക്കുന്നു

      • “ദൈവമേ, ഞങ്ങളെ പൂർവസ്ഥിതിയിലാക്കേണമേ” (3)

      • ഇസ്രായേൽ ദൈവത്തിന്റെ മുന്തിരിവള്ളി (8-15)

  • 81

    • അനുസരിക്കാനുള്ള ആഹ്വാനം

      • അന്യദൈവങ്ങളെ ആരാധിക്കരുത്‌ (9)

      • ‘ഞാൻ പറയുന്നതൊന്നു നിങ്ങൾ കേട്ടിരുന്നെങ്കിൽ’ (13)

  • 82

    • നീതിയുള്ള വിധി ആവശ്യപ്പെടുന്നു

      • ദൈവം “ദൈവങ്ങളുടെ” മധ്യേ വിധിക്കുന്നു (1)

      • ‘എളിയവർക്കുവേണ്ടി വാദിക്കുക’ (3)

      • “നിങ്ങൾ ദൈവങ്ങളാണ്‌” (6)

  • 83

    • ശത്രുക്കളെ നേരിടുമ്പോഴത്തെ ഒരു പ്രാർഥന

      • “ദൈവമേ, മിണ്ടാതിരിക്കരുതേ” (1)

      • ശത്രുക്കൾ ചുഴലിക്കാറ്റിൽ അകപ്പെട്ട മുൾച്ചെടിപോലെ (13)

      • യഹോവ എന്നാണു ദൈവത്തിന്റെ പേര്‌ (18)

  • 84

    • ദൈവത്തിന്റെ മഹനീയമായ വിശുദ്ധകൂടാരത്തോടുള്ള ഇഷ്ടം

      • പക്ഷിയായിരുന്നെങ്കിൽ എന്ന്‌ ഒരു ലേവ്യൻ ആഗ്രഹിക്കുന്നു (3)

      • “തിരുമുറ്റത്തെ ഒരു ദിവസം” (10)

      • ‘ദൈവം ഒരു സൂര്യനും പരിചയും’ (11)

  • 85

    • പൂർവസ്ഥിതിയിലാക്കാനുള്ള ഒരു പ്രാർഥന

      • ദൈവം വിശ്വസ്‌തരോടു സമാധാനം ഘോഷിക്കും (8)

      • അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും കണ്ടുമുട്ടും (10)

  • 86

    • യഹോവയ്‌ക്കു തുല്യനായി മറ്റൊരു ദൈവമില്ല

      • യഹോവ ക്ഷമിക്കാൻ സന്നദ്ധൻ (5)

      • ജനതകളെല്ലാം യഹോവയെ ആരാധിക്കണം (9)

      • “അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ” (11)

      • “എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ” (11)

  • 87

    • സീയോൻ, സത്യദൈവത്തിന്റെ നഗരം

      • സീയോനിൽ ജനിച്ചവർ (4-6)

  • 88

    • മരണത്തിൽനിന്ന്‌ സംരക്ഷിക്കാനുള്ള ഒരു പ്രാർഥന

      • “എന്റെ ജീവൻ ശവക്കുഴിയുടെ വക്കോളം എത്തിയിരിക്കുന്നു” (3)

      • ‘ദിവസവും രാവിലെ ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു’ (13)

  • 89

    • യഹോവയുടെ അചഞ്ചലസ്‌നേഹത്തെക്കുറിച്ച്‌ പാടുന്നു

      • ദാവീദുമായുള്ള ഉടമ്പടി (3)

      • ദാവീദിന്റെ സന്തതി എന്നുമുണ്ടായിരിക്കും (4)

      • ദൈവത്തിന്റെ അഭിഷിക്തൻ ദൈവത്തെ “പിതാവ്‌” എന്നു വിളിക്കുന്നു (26)

      • ദാവീദുമായുള്ള ഉടമ്പടി മാറ്റമില്ലാത്തത്‌ (34-37)

      • മനുഷ്യനു ശവക്കുഴിയിൽനിന്ന്‌ രക്ഷപ്പെടാനാകില്ല (48)

  • 90

    • നിത്യനായ ദൈവവും ഹ്രസ്വായുസ്സുള്ള മനുഷ്യനും

      • ആയിരം വർഷം ഇന്നലെ കഴിഞ്ഞുപോയ ഒരു ദിവസംപോലെ (4)

      • മനുഷ്യായുസ്സ്‌ 70-ഓ 80-ഓ വർഷം (10)

      • “ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പിക്കേണമേ” (12)

  • 91

    • ദൈവത്തിന്റെ മറവിടത്തിൽ സംരക്ഷണം

      • പക്ഷിപിടുത്തക്കാരനിൽനിന്ന്‌ രക്ഷ (3)

      • ദൈവത്തിന്റെ ചിറകിൻകീഴിൽ അഭയം (4)

      • ആയിരങ്ങൾ വീണാലും നീ സുരക്ഷിതൻ (7)

      • നിന്നെ കാക്കാൻ ദൂതന്മാരോടു കല്‌പിച്ചിരിക്കുന്നു (11)

  • 92

    • യഹോവ എന്നേക്കും ഉന്നതൻ

      • ദൈവത്തിന്റെ പ്രവൃത്തികൾ മഹനീയം, ചിന്തകൾ അഗാധം (5)

      • “നീതിമാന്മാർ പനപോലെ തഴയ്‌ക്കും” (12)

      • വാർധക്യത്തിലും തഴച്ചുവളരും (14)

  • 93

    • യഹോവയുടെ പ്രൗഢഗംഭീരമായ ഭരണം

      • “യഹോവ രാജാവായിരിക്കുന്നു!” (1)

      • ‘അങ്ങയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം’ (5)

  • 94

    • ദൈവം പ്രതികാരം ചെയ്യാൻവേണ്ടിയുള്ള ഒരു പ്രാർഥന

      • “ദുഷ്ടന്മാർ എത്ര കാലംകൂടെ?” (3)

      • യാഹിന്റെ തിരുത്തൽ സന്തോഷം തരും (12)

      • ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കില്ല (14)

      • ‘നിയമത്തിന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു’ (20)

  • 95

    • സത്യാരാധനയിൽ അനുസരണം ഒഴിച്ചുകൂടാനാകാത്തത്‌

      • “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ” (7)

      • “നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്‌” (8)

      • “അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല” (11)

  • 96

    • “യഹോവയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടുവിൻ”

      • യഹോവ അത്യന്തം സ്‌തുത്യൻ (4)

      • ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവുമില്ലാത്തവർ (5)

      • വിശുദ്ധ വസ്‌ത്രാലങ്കാരത്തോടെ ആരാധിക്കുവിൻ (9)

  • 97

    • മറ്റു ദൈവങ്ങളെക്കാൾ യഹോവ ഉന്നതൻ

      • “യഹോവ രാജാവായിരിക്കുന്നു!” (1)

      • യഹോവയെ സ്‌നേഹിക്കൂ, മോശമായതെല്ലാം വെറുക്കൂ (10)

      • നീതിമാന്മാർക്കു പ്രകാശം (11)

  • 98

    • യഹോവ രക്ഷകനും നീതിയുള്ള ന്യായാധിപനും

      • യഹോവ രക്ഷയെക്കുറിച്ച്‌ അറിയിച്ചിരിക്കുന്നു (2, 3)

  • 99

    • യഹോവ പരിശുദ്ധനായ രാജാവ്‌

      • കെരൂബുകൾക്കു മീതെ സിംഹാസനസ്ഥൻ (1)

      • ക്ഷമിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവം (8)

  • 100

    • സ്രഷ്ടാവിനോടു നന്ദി പറയുന്നു

      • “സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ” (2)

      • “ദൈവമാണു നമ്മെ ഉണ്ടാക്കിയത്‌” (3)

  • 101

    • ശുദ്ധഹൃദയത്തോടെ പ്രവർത്തിക്കുന്ന ഒരു ഭരണാധിപൻ

      • ‘ധാർഷ്ട്യമുള്ളവനെ ഞാൻ വെച്ചുപൊറുപ്പിക്കില്ല’ (5)

      • “വിശ്വസ്‌തരെ ഞാൻ പ്രീതിയോടെ നോക്കും” (6)

  • 102

    • നിരാശയിലാണ്ടിരിക്കുന്ന പീഡിതന്റെ പ്രാർഥന

      • ‘ഞാൻ തനിച്ച്‌ ഇരിക്കുന്ന പക്ഷിയെപ്പോലെ’ (7)

      • “എന്റെ നാളുകൾ മാഞ്ഞുപോകുന്ന നിഴൽ” (11)

      • “യഹോവ സീയോനെ പുതുക്കിപ്പണിയും” (16)

      • യഹോവ എന്നുമുണ്ടായിരിക്കും (26, 27)

  • 103

    • “ഞാൻ യഹോവയെ സ്‌തുതിക്കട്ടെ”

      • ദൈവം നമ്മുടെ പാപങ്ങളെ അകലേക്കു മാറ്റുന്നു (12)

      • ദൈവത്തിന്റെ പിതൃതുല്യമായ കരുണ (13)

      • നമ്മൾ പൊടിയെന്നു ദൈവം ഓർക്കുന്നു (14)

      • യഹോവയുടെ സിംഹാസനവും രാജപദവിയും (19)

      • ദൈവദൂതന്മാർ ദിവ്യാജ്ഞകൾ നടപ്പിലാക്കുന്നു (20)

  • 104

    • സൃഷ്ടിയിലെ അത്ഭുതങ്ങളെപ്രതി ദൈവത്തെ സ്‌തുതിക്കുന്നു

      • ഭൂമി എന്നും നിലനിൽക്കും (5)

      • മർത്യനു വീഞ്ഞും അപ്പവും (15)

      • “അങ്ങയുടെ സൃഷ്ടികൾ എത്ര അധികം!” (24)

      • ‘ജീവശക്തി എടുക്കുമ്പോൾ അവ ചാകുന്നു’ (29)

  • 105

    • തന്റെ ജനത്തോടുള്ള യഹോവയുടെ വിശ്വസ്‌തപ്രവൃത്തികൾ

      • ദൈവം തന്റെ ഉടമ്പടി ഓർക്കുന്നു (8-10)

      • “എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്‌” (15)

      • അടിമയായിത്തീർന്ന യോസേഫിനെ ദൈവം ഉപയോഗിക്കുന്നു (17-22)

      • ഈജിപ്‌തിൽ ദൈവത്തിന്റെ അത്ഭുതങ്ങൾ (23-36)

      • ഇസ്രായേല്യർ ഈജിപ്‌തിൽനിന്ന്‌ പുറപ്പെടുന്നു (37-39)

      • അബ്രാഹാമിനോടു ചെയ്‌ത വാഗ്‌ദാനം ദൈവം ഓർക്കുന്നു (42)

  • 106

    • ഇസ്രായേല്യരുടെ വിലമതിപ്പില്ലായ്‌മ

      • ദൈവത്തിന്റെ പ്രവൃത്തികളെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു (13)

      • ദൈവത്തിന്റെ മഹത്ത്വം കാളയുടെ രൂപവുമായി വെച്ചുമാറി (19, 20)

      • ദൈവത്തിന്റെ വാഗ്‌ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു (24)

      • അവർ ബാലിനെ ആരാധിച്ചു (28)

      • മക്കളെ ഭൂതങ്ങൾക്കു ബലി അർപ്പിച്ചു (37)

  • 107

    • ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾക്കു നന്ദി പറയുക

      • ദൈവം അവരെ ശരിയായ പാതയിലൂടെ നയിച്ചു (7)

      • ദൈവം ദാഹിച്ചും വിശന്നും ഇരുന്നവനെ തൃപ്‌തനാക്കി (9)

      • ദൈവം ഇരുട്ടിൽനിന്ന്‌ അവരെ പുറത്ത്‌ കൊണ്ടുവന്നു (14)

      • ദൈവം അവരെ സുഖപ്പെടുത്താൻ വചനം അയച്ചു (20)

      • ദൈവം ദരിദ്രരെ മർദകരിൽനിന്ന്‌ സംരക്ഷിക്കുന്നു (41)

  • 108

    • ശത്രുക്കളുടെ മേൽ വിജയം നേടാൻ ഒരു പ്രാർഥന

      • മനുഷ്യരാലുള്ള രക്ഷകൊണ്ട്‌ ഒരു ഗുണവുമില്ല (12)

      • “ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും” (13)

  • 109

    • കഷ്ടതയിലായ ഒരാളുടെ പ്രാർഥന

      • ‘അവന്റെ സ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ’ (8)

      • ദൈവം പാവപ്പെട്ടവന്റെകൂടെ നിൽക്കുന്നു (31)

  • 110

    • മൽക്കീസേദെക്കിനെപ്പോലുള്ള ഒരു രാജാവും പുരോഹിതനും

      • ‘ശത്രുക്കളുടെ ഇടയിൽ ഭരിക്കുക’ (2)

      • സ്വമനസ്സാലെ വരുന്ന യുവാക്കൾ മഞ്ഞുതുള്ളികൾപോലെ (3)

  • 111

    • അതിഗംഭീരമായ സൃഷ്ടികളെപ്രതി യഹോവയെ സ്‌തുതിപ്പിൻ

      • ദിവ്യനാമം വിശുദ്ധം, ഭയാദരവ്‌ ഉണർത്തുന്നത്‌ (9)

      • യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനം (10)

  • 112

    • നീതിമാൻ യഹോവയെ ഭയപ്പെടുന്നു

      • ഉദാരമായി വായ്‌പ കൊടുക്കുന്നവനു സമൃദ്ധിയുണ്ടാകും (5)

      • “നീതിമാൻ എക്കാലവും ഓർമിക്കപ്പെടും” (6)

      • ഔദാര്യശീലൻ പാവപ്പെട്ടവർക്കു ദാനം ചെയ്യുന്നു (9)

  • 113

    • ഉന്നതനായ ദൈവം സാധുവിനെ എഴുന്നേൽപ്പിക്കുന്നു

      • യഹോവയുടെ പേര്‌ എന്നെന്നും വാഴ്‌ത്തപ്പെടും (2)

      • ദൈവം കുനിഞ്ഞ്‌ നോക്കുന്നു (6)

  • 114

    • ഈജിപ്‌തിൽനിന്ന്‌ ഇസ്രായേല്യരുടെ വിടുതൽ

      • സമുദ്രം ഓടിപ്പോയി (5)

      • മലകൾ മുട്ടനാടിനെപ്പോലെ കുതിച്ചുചാടി (6)

      • തീക്കല്ല്‌ നീരുറവയായി (8)

  • 115

    • മഹത്ത്വം ദൈവത്തിനു മാത്രം കൊടുക്കേണ്ടത്‌

      • ജീവനില്ലാത്ത വിഗ്രഹങ്ങൾ (4-8)

      • ഭൂമി മനുഷ്യർക്കു കൊടുത്തിരിക്കുന്നു (16)

      • “മരിച്ചവർ യാഹിനെ സ്‌തുതിക്കുന്നില്ല” (17)

  • 116

    • ഒരു കൃതജ്ഞതാഗീതം

      • ‘യഹോവയ്‌ക്കു ഞാൻ എന്തു പകരം കൊടുക്കും?’ (12)

      • “ഞാൻ രക്ഷയുടെ പാനപാത്രം എടുക്കും” (13)

      • ‘ഞാൻ യഹോവയ്‌ക്കു നേർന്ന നേർച്ചകൾ നിറവേറ്റും’ (14, 18)

      • വിശ്വസ്‌തരുടെ മരണം വലിയൊരു നഷ്ടമാണ്‌ (15)

  • 117

    • യഹോവയെ സ്‌തുതിക്കാൻ എല്ലാ ജനതകളോടും ആഹ്വാനം ചെയ്യുന്നു

      • ദൈവത്തിന്റെ അചഞ്ചലസ്‌നേഹം വലുത്‌ (2)

  • 118

    • യഹോവയുടെ വിജയത്തിനു നന്ദി പറയുന്നു

      • “ഞാൻ യാഹിനെ വിളിച്ചപേക്ഷിച്ചു; യാഹ്‌ എനിക്ക്‌ ഉത്തരമേകി” (5)

      • “യഹോവ എന്റെ പക്ഷത്തുണ്ട്‌” (6, 7)

      • തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലാകും (22)

      • “യഹോവയുടെ നാമത്തിൽ വരുന്നവൻ” (26)

  • 119

    • ദൈവത്തിന്റെ അമൂല്യവചനത്തോടുള്ള വിലമതിപ്പ്‌

      • ‘യുവാക്കൾക്ക്‌ എങ്ങനെ തങ്ങളുടെ വഴികൾ കറ പുരളാതെ സൂക്ഷിക്കാം?’ (9)

      • “അങ്ങയുടെ ഓർമിപ്പിക്കലുകൾ എനിക്കു പ്രിയങ്കരം” (24)

      • ‘ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലാണ്‌’ (74, 81, 114)

      • “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!” (97)

      • “എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്‌ചയുള്ളവൻ” (99)

      • ‘അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപം’ (105)

      • “സത്യം! അതാണ്‌ അങ്ങയുടെ വചനത്തിന്റെ സാരാംശം” (160)

      • ദൈവത്തിന്റെ നിയമം പ്രിയപ്പെടുന്നവർക്കു മനസ്സമാധാനം (165)

  • 120

    • സമാധാനത്തിനായുള്ള ഒരു പരദേശിയുടെ ആഗ്രഹം

      • ‘വഞ്ചന നിറഞ്ഞ നാവിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ’ (2)

      • “ഞാൻ സമാധാനകാംക്ഷി” (7)

  • 121

    • യഹോവ തന്റെ ജനത്തെ കാക്കുന്നു

      • “യഹോവ എനിക്കു സഹായമേകും” (2)

      • യഹോവ ഒരിക്കലും ഉറങ്ങിപ്പോകില്ല (3, 4)

  • 122

    • യരുശലേമിന്റെ സമാധാനത്തിനായുള്ള ഒരു പ്രാർഥന

      • യഹോവയുടെ ഭവനത്തിലേക്കു പോകുന്നതിന്റെ സന്തോഷം (1)

      • പരസ്‌പരം ഇണക്കിച്ചേർത്ത്‌ ഒന്നാക്കിയിരിക്കുന്ന നഗരം (3)

  • 123

    • പ്രീതിക്കായി യഹോവയിലേക്കു നോക്കുന്നു

      • ‘ദാസന്മാരെപ്പോലെ ഞങ്ങൾ യഹോവയിലേക്കു നോക്കുന്നു’ (2)

      • “ഞങ്ങൾ സഹിക്കാവുന്നതിലേറെ നിന്ദ സഹിച്ചു” (3)

  • 124

    • “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ”

      • കെണി തകർന്നപ്പോൾ രക്ഷപ്പെടുന്നു (7)

      • “യഹോവയുടെ പേര്‌ നമ്മുടെ സഹായം” (8)

  • 125

    • യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു

      • “പർവതങ്ങൾ യരുശലേമിനെ വലയം ചെയ്യുന്നതുപോലെ” (2)

      • “ഇസ്രായേലിൽ സമാധാനം കളിയാടട്ടെ” (5)

  • 126

    • ആഹ്ലാദാരവത്തോടെ സീയോന്റെ പുനഃസ്ഥിതീകരണം

      • ‘യഹോവ വൻകാര്യങ്ങൾ ചെയ്‌തിരിക്കുന്നു’ (3)

      • വിലാപത്തിൽനിന്ന്‌ ആഹ്ലാദത്തിലേക്ക്‌ (5, 6)

  • 127

    • ദൈവം കൂടെയില്ലെങ്കിൽ എല്ലാം വെറുതേ

      • “യഹോവ വീടു പണിയുന്നില്ലെങ്കിൽ” (1)

      • മക്കൾ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനം (3)

  • 128

    • യഹോവയെ ഭയപ്പെടുന്നതിലൂടെ ലഭിക്കുന്ന സന്തുഷ്ടി

      • ഭാര്യ ഫലസമൃദ്ധിയുള്ള മുന്തിരിവള്ളിപോലെ (3)

      • “യരുശലേമിന്റെ അഭിവൃദ്ധിക്കു സാക്ഷിയാകും” (5)

  • 129

    • എന്നെ ആക്രമിച്ചു; പക്ഷേ കീഴടക്കിയില്ല

      • സീയോനെ വെറുക്കുന്നവർ നാണംകെടും (5)

  • 130

    • “ആഴങ്ങളിൽനിന്ന്‌ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു”

      • ‘തെറ്റുകളിൽ അങ്ങ്‌ ശ്രദ്ധ വെക്കുന്നെങ്കിൽ’ (3)

      • യഥാർഥക്ഷമ യഹോവയുടെ പക്കൽ (4)

      • “ഞാൻ യഹോവയ്‌ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു” (6)

  • 131

    • മുലകുടി മാറിയ കുഞ്ഞിനെപ്പോലെ തൃപ്‌തൻ

      • വലിയവലിയ കാര്യങ്ങൾ മോഹിക്കുന്നില്ല (1)

  • 132

    • ദാവീദിനെയും സീയോനെയും തിരഞ്ഞെടുത്തു

      • “അങ്ങയുടെ അഭിഷിക്തനെ തള്ളിക്കളയരുതേ” (10)

      • സീയോന്റെ പുരോഹിതന്മാരെ രക്ഷ അണിയിച്ചു (16)

  • 133

    • ഒന്നിച്ച്‌ ഒരുമയോടെ കഴിയുന്നു

      • അഹരോന്റെ തലയിലെ തൈലംപോലെ (2)

      • ഹെർമോന്യമഞ്ഞുകണങ്ങൾപോലെ (3)

  • 134

    • രാത്രികാലങ്ങളിൽ ദൈവത്തെ സ്‌തുതിക്കുന്നു

      • ‘വിശുദ്ധിയോടെ കൈകൾ ഉയർത്തുവിൻ’ (2)

  • 135

    • യാഹിന്റെ മാഹാത്മ്യത്തെ സ്‌തുതിപ്പിൻ

      • ഈജിപ്‌തിന്‌ എതിരായി അത്ഭുതങ്ങളും അടയാളങ്ങളും (8, 9)

      • “അങ്ങയുടെ പേര്‌ എന്നും നിലനിൽക്കുന്നു” (13)

      • ജീവനില്ലാത്ത വിഗ്രഹങ്ങൾ (15-18)

  • 136

    • യഹോവയുടെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നു

      • ആകാശവും ഭൂമിയും വിദഗ്‌ധമായി ഉണ്ടാക്കി (5, 6)

      • ഫറവോൻ ചെങ്കടലിൽ മുങ്ങിമരിച്ചു (15)

      • വിഷാദിച്ചിരിക്കുന്നവരെ ദൈവം ഓർക്കുന്നു (23)

      • ജീവനുള്ളവയ്‌ക്കെല്ലാം ഭക്ഷണം (25)

  • 137

    • ബാബിലോൺനദികളുടെ തീരത്ത്‌

      • സീയോൻഗീതങ്ങളൊന്നും പാടിയില്ല (3, 4)

      • ബാബിലോൺ നശിക്കും (8)

  • 138

    • ഉന്നതനെങ്കിലും ദൈവം കരുതലുള്ളവൻ

      • ‘അങ്ങ്‌ എന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമേകി’ (3)

      • ‘അപകടങ്ങൾക്കു നടുവിലും അങ്ങ്‌ എന്നെ സംരക്ഷിക്കും’ (7)

  • 139

    • ദൈവത്തിനു തന്റെ ദാസരെ നന്നായി അറിയാം

      • ദൈവത്തിന്റെ ആത്മാവിൽനിന്ന്‌ ഓടിമറയാനാകില്ല (7)

      • “അതിശയകരമായി എന്നെ ഉണ്ടാക്കി” (14)

      • ‘ഞാൻ ഭ്രൂണമായിരുന്നപ്പോൾ അങ്ങ്‌ എന്നെ കണ്ടു’ (16)

      • “നിത്യതയുടെ പാതയിൽ എന്നെ നയിക്കേണമേ” (24)

  • 140

    • യഹോവ ശക്തനായ രക്ഷകൻ

      • ദുഷ്ടന്മാർ സർപ്പത്തെപ്പോലെ (3)

      • അക്രമാസക്തർ വീഴും (11)

  • 141

    • സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

      • ‘എന്റെ പ്രാർഥന സുഗന്ധക്കൂട്ടുപോലെ’ (2)

      • നീതിമാന്റെ ശാസന എണ്ണപോലെ (5)

      • ദുഷ്ടന്മാർ അവർ വിരിച്ച വലയിൽത്തന്നെ വീഴും (10)

  • 142

    • പീഡകരിൽനിന്ന്‌ വിടുവിക്കാനുള്ള ഒരു പ്രാർഥന

      • “എനിക്ക്‌ ഓടിരക്ഷപ്പെടാൻ ഒരിടവുമില്ല” (4)

      • ‘അങ്ങാണ്‌ എനിക്ക്‌ ആകെയുള്ളത്‌’ (5)

  • 143

    • വരണ്ടുണങ്ങിയ നിലംപോലെ ദൈവത്തിനായി ദാഹിക്കുന്നു

      • ‘ഞാൻ അങ്ങയുടെ പ്രവൃത്തികളെക്കുറിച്ച്‌ ചിന്തിക്കുന്നു’ (5)

      • “അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പിക്കേണമേ” (10)

      • ‘അങ്ങയുടെ നല്ല ആത്മാവ്‌ എന്നെ നയിക്കട്ടെ’ (10)

  • 144

    • വിജയത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

      • “അങ്ങ്‌ ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്‌?” (3)

      • “ശത്രുക്കളെ ചിതറിക്കേണമേ” (6)

      • യഹോവയുടെ ജനം സന്തുഷ്ടർ (15)

  • 145

    • മഹാരാജാവായ ദൈവത്തെ സ്‌തുതിക്കുന്നു

      • ‘ഞാൻ ദൈവത്തിന്റെ മാഹാത്മ്യം വിവരിക്കും’ (6)

      • “യഹോവ എല്ലാവർക്കും നല്ലവൻ” (9)

      • “അങ്ങയുടെ വിശ്വസ്‌തർ അങ്ങയെ സ്‌തുതിക്കും” (10)

      • ദൈവത്തിന്റെ നിത്യരാജത്വം (13)

      • ദൈവത്തിന്റെ കൈ എല്ലാത്തിനെയും തൃപ്‌തിപ്പെടുത്തുന്നു (16)

  • 146

    • മനുഷ്യരിലല്ല, ദൈവത്തിൽ ആശ്രയിക്കുക

      • മരിക്കുമ്പോൾ മനുഷ്യന്റെ ചിന്തകൾ നശിക്കുന്നു (4)

      • കുനിഞ്ഞിരിക്കുന്നവരെ ദൈവം പിടിച്ചെഴുന്നേൽപ്പിക്കുന്നു (8)

  • 147

    • ദൈവം സ്‌നേഹത്തോടെ ചെയ്‌ത അത്ഭുതങ്ങളെ സ്‌തുതിക്കുന്നു

      • ദൈവം ഹൃദയം തകർന്നവരെ സുഖപ്പെടുത്തുന്നു (3)

      • ദൈവം നക്ഷത്രങ്ങളെയെല്ലാം പേരെടുത്ത്‌ വിളിക്കുന്നു (4)

      • ദൈവം കമ്പിളിരോമംപോലെ മഞ്ഞ്‌ അയയ്‌ക്കുന്നു (16)

  • 148

    • സൃഷ്ടികളെല്ലാം യഹോവയെ സ്‌തുതിക്കും

      • “ദൈവദൂതന്മാരേ, നിങ്ങളെല്ലാം ദൈവത്തെ സ്‌തുതിപ്പിൻ!” (2)

      • ‘സൂര്യചന്ദ്രന്മാരേ, നക്ഷത്രങ്ങളേ, ദൈവത്തെ സ്‌തുതിപ്പിൻ’ (3)

      • യുവാക്കളും വൃദ്ധന്മാരും ദൈവത്തെ സ്‌തുതിക്കും (12, 13)

  • 149

    • ദൈവത്തിന്റെ വിജയത്തെ സ്‌തുതിച്ചുകൊണ്ടുള്ള ഒരു ഗീതം

      • ദൈവം തന്റെ ജനത്തിൽ സംപ്രീതനാണ്‌ (4)

      • ബഹുമതി ദൈവത്തിന്റെ വിശ്വസ്‌തർക്കുള്ളത്‌ (9)

  • 150

    • ശ്വാസമുള്ളതെല്ലാം യാഹിനെ സ്‌തുതിക്കട്ടെ

      • ഹല്ലേലൂയ! (1, 6)