വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | പുകവലി —ദൈവത്തിന്‍റെ വീക്ഷണം

ഒരു ആഗോളബാധ

ഒരു ആഗോളബാധ

നിർദയനായ ഒരു കൊലയാളിയാണു പുകവലി.

  • കഴിഞ്ഞ നൂറ്റാണ്ടിൽ ഇത്‌ പത്തു കോടി ആളുകളുടെ ജീവൻ അപഹരിച്ചു.

  • ഓരോ വർഷവും ഇത്‌ ഏതാണ്ട് 60 ലക്ഷം പേരുടെ ജീവൻ എടുക്കുന്നു.

  • ഓരോ ആറു സെക്കെൻഡിലും ശരാശരി ഒരാളെ വീതം ഇത്‌ കൊല്ലുന്നു.

ഇത്‌ കുറയുമെന്നതിനു യാതൊരു സൂചനയുമില്ല.

ഈ പ്രവണത തുടരുകയാണെങ്കിൽ 2030-ഓടെ പുകവലിമൂലമുള്ള വാർഷികമരണനിരക്ക് 80 ലക്ഷം കവിയുമെന്ന് അധികാരികൾ കണക്കുകൂട്ടുന്നു. 21-‍ാ‍ം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും 100 കോടി ആളുകളുടെ ജീവൻ പുകഞ്ഞുതീർന്നിട്ടുണ്ടാകുമെന്നാണ്‌ അവർ കരുതുന്നത്‌.

കേവലം പുക വലിക്കുന്നവർ മാത്രമല്ല പുകയിലയുടെ ഇരകൾ. അതിജീവിക്കുന്ന കുടുംബാംഗങ്ങൾക്കു വൈകാരികമായും സാമ്പത്തികമായും നഷ്ടം സഹിക്കേണ്ടിവരുന്നു. കൂടാതെ, ഇത്തരം പുക ശ്വസിക്കേണ്ടിവരുന്ന 6 ലക്ഷം പുക വലിക്കാത്ത ആളുകളും ഇതു നിമിത്തം ഓരോ വർഷവും മരിക്കുന്നു. വർധിച്ചുവരുന്ന ആരോഗ്യരക്ഷാ ചെലവുകളുടെ രൂപത്തിൽ ഇതിന്‍റെ ഭാരം എല്ലാവരും താങ്ങേണ്ടിവരുന്നു.

ഒരു മറുമരുന്നു കണ്ടുപിടിക്കാൻ ഡോക്‌ടർമാർ പരക്കംപായുന്ന മഹാമാരിയിൽനിന്നു തികച്ചും വ്യത്യസ്‌തമാണ്‌ ഇത്‌. ഈ ബാധയ്‌ക്ക് ഒരു പ്രതിവിധിയുണ്ട്; പരിഹാരം പരക്കെ അറിയാവുന്നതുമാണ്‌. ‘ലോകാരോഗ്യ സംഘടനയുടെ’ ഡയറക്‌ടർ ജനറലായ ഡോ. മാർഗരെറ്റ്‌ ചാൻ പറയുന്നു: “ഈ പുകയിലബാധ പൂർണമായും മനുഷ്യനിർമിതമാണ്‌. ഗവണ്മെന്‍റും പൊതുജനങ്ങളും സംയുക്തമായി ശ്രമിച്ചാൽ ഇത്‌ നിയന്ത്രിക്കാവുന്നതേ ഉള്ളൂ.”

ഈ ആരോഗ്യപ്രതിസന്ധിക്കെതിരെ പോരാടുന്നതിനു ലോകമെമ്പാടുനിന്നും അഭൂതപൂർവമായ പ്രതികരണമാണു ലഭിച്ചിട്ടുള്ളത്‌. 2012 ആഗസ്റ്റുവരെ 175-ഓളം രാജ്യങ്ങൾ പുകയിലയുടെ ഉപയോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനു മുന്നോട്ടുവന്നു. * എന്നിരുന്നാലും, ചില പ്രബലശക്തികൾ ഇതിനെ നിയന്ത്രിക്കുന്നതിന്‌ ഒരു വിലങ്ങുതടിയായി നിൽക്കുന്നു. ഓരോ വർഷവും, കോടിക്കണക്കിനു രൂപയാണ്‌ പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പരസ്യകമ്പനികൾ ചെലവിടുന്നത്‌, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലുള്ള സ്‌ത്രീകളെയും യുവപ്രായക്കാരെയും ലക്ഷ്യംവെച്ചുകൊണ്ട്. ഇപ്പോൾ പുകവലിക്കുന്ന 100 കോടിയോളം വരുന്ന ആളുകളുടെ ഇടയിൽ മരിക്കുന്നവരുടെ എണ്ണം ഉയർന്നുതന്നെ നിൽക്കാനാണു സാധ്യത. കാരണം പുകയിലയുടെ ആസക്തിയിൽനിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല. ഇവർ പുകവലി ഉപേക്ഷിക്കുന്നില്ലെങ്കിൽ അടുത്ത നാലു ദശകങ്ങളിൽ മരണനിരക്കു കുതിച്ചുയരുമെന്ന കാര്യം സ്‌പഷ്ടമാണ്‌.

തങ്ങൾ പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന ഈ ദുശ്ശീലത്തിൽ അനേകരെ തളച്ചിട്ടിരിക്കുന്നത്‌ പരസ്യവും പുകയിലയോടുള്ള ആസക്തിയും ആണ്‌. നാക്കോയുടെ അനുഭവം അതാണ്‌. കൗമാരപ്രായത്തിൽ അവൾ പുകവലി ആരംഭിച്ചു. മാധ്യമങ്ങൾ പുകവലിശീലത്തെ ചിത്രീകരിക്കുന്ന വിധം അനുകരിച്ചത്‌ താൻ പരിഷ്‌കാരമുള്ളവളാണെന്ന തോന്നൽ അവളിൽ ഉളവാക്കി. അവളുടെ മാതാപിതാക്കൾ ഇരുവരും ശ്വാസകോശാർബുധം വന്നു മരിക്കാനിടയായെങ്കിലും അവൾ പുകവലി തുടർന്നു. അവൾക്ക് അപ്പോൾ രണ്ടു കുട്ടികളുമുണ്ടായിരുന്നു. “എനിക്കും ശ്വാസകോശാർബുധം വരുമെന്നു ഞാൻ ഭയന്നു. കൂടാതെ എന്‍റെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും എനിക്ക് ഉത്‌കണ്‌ഠയുണ്ടായിരുന്നു, എന്നിട്ടും എനിക്ക് ഈ ദുശ്ശീലം നിറുത്താൻ സാധിച്ചില്ല. എന്നെങ്കിലും അതിനു കഴിയുമെന്നു വിചാരിച്ചുമില്ല,” അവൾ തുറന്നു സമ്മതിക്കുന്നു.

എന്നിരുന്നാലും നാക്കോ ആ ശീലം നിറുത്തുകതന്നെ ചെയ്‌തു. പുകവലി എന്ന ദുശ്ശീലം മറികടക്കാൻ ദശലക്ഷങ്ങളെ സഹായിച്ച അതേ ഉറവിൽനിന്നാണ്‌ അവൾക്കും ഇതിനുള്ള പ്രേരണ ലഭിച്ചത്‌. ഏതാണ്‌ ആ ഉറവ്‌? തുടർന്നു വായിക്കുക. (w14-E 06/01)

^ ഖ. 11 ഇവർ കൈക്കൊണ്ട നടപടികളിൽ ചിലത്‌ പുകയിലയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്‌കരിക്കുക, പുകയിലവ്യവസായത്തിന്‍റെ വിപണനം പരിമിതപ്പെടുത്തുക, പുകയിലയുത്‌പന്നങ്ങളുടെ നികുതി വർധിപ്പിക്കുക, പുകവലി നിറുത്താൻ സഹായിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ്‌.