ഗീതം 65
മുന്നേറുവിൻ!
-
1. മുന്നേറാം സത്യത്തിൽ മുതിർന്നിടുവാൻ,
സത്യത്തിൻ ചൈതന്യം നമ്മിൽ വിളങ്ങിടുവാൻ.
തിരുവേലയിൽ നാം വളർന്നിടുമ്പോൾ
തുണ ഏകും യാഹെന്നും.
ക്രിസ്തു താൻ തന്ന വേലയിതിൽ
നാം ഉത്സാഹിതരായ് നിന്നീടാൻ,
യാഹാം വൻവൃക്ഷത്തിൻ തണലിൽ നമ്മൾ
പുതുക്കാം ശക്തിയെന്നും.
-
2. മുന്നേറാം, സത്യത്തിൻ സാക്ഷ്യം നൽക നാം
നിത്യമാം ജീവന്റെ നൽവിശേഷം ഘോഷിക്കാം.
നിത്യനാം ദൈവത്തിൻ മഹത്ത്വം നമ്മൾ
വീടുതോറും കീർത്തിക്കാം.
‘ദൈവരാജ്യമിന്നാഗതമായ്!’
എന്നെല്ലാരോടും നാം ചൊല്ലുമ്പോൾ,
ശത്രുക്കൾ തളർത്താൻ ശ്രമിക്കുകിലും
ധീരരായ് പോയ് ഘോഷിക്കാം.
-
3. മുന്നേറാം, വളർത്താം കഴിവുകൾ നാം.
ദൈവത്തിൻ ഹിതം നാം
നിവർത്തിക്കുമ്പോഴെല്ലാം
വഴി കാട്ടിടട്ടെ ദൈവാത്മാവെന്നും.
യാഹിൽ നാം സന്തോഷിക്കാം.
നടുകിൽ വിത്തു നാം വയലിൽ,
നനയ്ക്കാം അവ നാമ്പിടുവാൻ,
ഇളംതൈകൾ നമ്മൾ പരിപാലിക്കാം,
തളിർക്കാൻ, ഫലം കായ്പ്പാൻ.
(ഫിലി. 1:27; 3:16; എബ്രാ. 10:39 കൂടെ കാണുക.)