വിവരങ്ങള്‍ കാണിക്കുക

പ്രേമിക്കുന്നത്‌ സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികൾക്ക്‌ പ്രത്യേക നിയമങ്ങൾ ഉണ്ടോ?

പ്രേമിക്കുന്നത്‌ സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികൾക്ക്‌ പ്രത്യേക നിയമങ്ങൾ ഉണ്ടോ?

 യഹോവയെ പ്രസാദിപ്പിക്കുന്നതും നമുക്ക്‌ പ്രയോജനം ചെയ്യുന്നതും ആയ തീരുമാനങ്ങൾ എടുക്കാൻ ബൈബിളിൽ അടങ്ങിയിരിക്കുന്ന കല്‌പനകളും തത്ത്വങ്ങളും തങ്ങളെ സഹായിക്കുന്നുവെന്ന്‌ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (യെശയ്യാവു 48:17, 18) ഈ തത്ത്വങ്ങളും കല്‌പനകളും നിർമിച്ചിരിക്കുന്നത്‌ ഞങ്ങളല്ലെങ്കിലും, ഇതനുസരിച്ചാണ്‌ ഞങ്ങൾ ജീവിക്കുന്നത്‌. ബൈബിളിലെ ചില തത്ത്വങ്ങൾ പ്രേമിക്കുന്നതുമായി (ഡേറ്റിങ്‌) ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കാം. a

  •   വിവാഹം ഒരു ആജീവനാന്ത ബന്ധമാണ്‌. (മത്തായി 19:6) യഹോവയുടെ സാക്ഷികൾ, പ്രേമത്തെ വിവാഹത്തിലേക്കു നയിക്കുന്ന ഒരു പടിയായി വീക്ഷിക്കുന്നതിനാൽ ഇതിനെ ഗൗരവമായാണ്‌ കാണുന്നത്‌.

  •   വിവാഹം കഴിക്കാൻ പ്രായമായവർ മാത്രമേ പ്രേമബന്ധത്തിൽ ഏർപ്പെടാവൂ. അവർ “നവയൗവനം പിന്നിട്ട”വരോ അല്ലെങ്കിൽ ലൈംഗികമോഹം തിളച്ചുമറിയുന്ന പ്രായം കഴിഞ്ഞവരോ ആയിരിക്കണം.—1 കൊരിന്ത്യർ 7:36.

  •   വിവാഹിതരാകാൻ തടസ്സമില്ലാത്തവർ വേണം പ്രേമബന്ധത്തിൽ ഏർപ്പെടാൻ. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയെന്ന കാരണത്താൽ മറ്റൊരാളെ വിവാഹം കഴിക്കാനുള്ള അനുവാദം ദൈവം നൽകുന്നില്ല. കാരണം, ദൈവത്തിന്റെ നിലവാരമനുസരിച്ച്‌ ലൈംഗികാധാർമികത മാത്രമാണ്‌ പുനർവിവാഹം ചെയ്യാനുള്ള ഏക അടിസ്ഥാനം.—മത്തായി 19:9.

  •   വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ സഹവിശ്വാസികളിൽനിന്ന്‌ ഇണയെ തിരഞ്ഞെടുക്കണമെന്ന്‌ ബൈബിൾ കല്‌പിക്കുന്നു. (1 കൊരിന്ത്യർ 7:39) കേവലം ഞങ്ങളുടെ വിശ്വാസത്തെ ആദരിക്കുന്ന ഒരു വ്യക്തിയെയല്ല, പകരം ഈ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കുകയും അതെക്കുറിച്ച്‌ മറ്റുള്ളവരോട്‌ സംസാരിക്കുകയും ചെയ്യുന്ന സ്‌നാനമേറ്റ സാക്ഷിയെയാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. (2 കൊരിന്ത്യർ 6:14) ഒരേ വിശ്വാസത്തിലുള്ളവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന്‌ ദൈവം തന്റെ ആരാധകർക്ക്‌ എല്ലായ്‌പോഴും നിർദേശങ്ങൾ നൽകിയിരുന്നു. (ഉല്‌പത്തി 24:3; മലാഖി 2:11) ഈ നിർദേശങ്ങൾ പ്രായോഗികമാണെന്ന്‌ ആധുനികകാല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്‌. b

  •   കുട്ടികൾ മാതാപിതാക്കളെ അനുസരിക്കണമെന്ന്‌ ബൈബിൾ കല്‌പിക്കുന്നു. (സദൃശവാക്യങ്ങൾ 1:8; കൊലോസ്യർ 3:20) ഇതിൽ, പ്രേമത്തോട്‌ ബന്ധപ്പെട്ട്‌ മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ അനുസരിക്കുന്നതും ഉൾപ്പെടുന്നു. അതായത്‌, പ്രേമിക്കുന്നതിനുള്ള പ്രായം, എന്തെല്ലാം കാര്യങ്ങൾ അനുവദനീയമാണ്‌ തുടങ്ങിയവ.

  •   പ്രേമിക്കേണ്ടതുണ്ടോ, ഉണ്ടെങ്കിൽ ആരോടൊപ്പമായിരിക്കണം തുടങ്ങിയ കാര്യങ്ങൾ തിരുവെഴുത്തുമാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്‌. ‘ഓരോരുത്തനും താന്താന്റെ ചുമടു ചുമക്കണം’ എന്ന തിരുവെഴുത്തുതത്ത്വത്തിന്‌ ചേർച്ചയിലാണ്‌ അത്‌. (ഗലാത്യർ 6:5) അനേകം ആളുകളും തങ്ങളുടെ ക്ഷേമത്തിൽ ആത്മാർഥതാത്‌പര്യമുള്ള പക്വതയുള്ള സാക്ഷികളുടെ ബുദ്ധിയുപദേശം തേടുന്നു.—സദൃശവാക്യങ്ങൾ 1:5.

  •   ഇന്ന്‌ അനേകരും പ്രേമിക്കുന്നതിനോട്‌ ബന്ധപ്പെട്ട്‌ അനുവർത്തിച്ചുപോരുന്ന പല ശീലങ്ങളും യഥാർഥത്തിൽ ഗുരുതരമായ പാപങ്ങളാണ്‌. ഉദാഹരണത്തിന്‌, ലൈംഗികാധാർമികത ഒഴിവാക്കാൻ ബൈബിൾ നമ്മളോട്‌ കല്‌പിക്കുന്നു. ഇതിൽ ലൈംഗികബന്ധം മാത്രമല്ല, അവിവാഹിതർ തമ്മിലുള്ള അശുദ്ധമായ പ്രവൃത്തികളും ഉൾപ്പെടുന്നു. അതായത്‌, മറ്റൊരാളുടെ ജനനേന്ദ്രിയങ്ങൾ തലോടൽ അല്ലെങ്കിൽ അധരസംഭോഗം, ഗുദസംഭോഗം തുടങ്ങിയവ. (1 കൊരിന്ത്യർ 6:9-11) ലൈംഗികബന്ധത്തിനു തൊട്ടുമുമ്പുള്ള രതിവികാരം ഉണർത്തുന്ന പ്രവർത്തനങ്ങളിൽ വിവാഹത്തിനു മുമ്പ്‌ ഏർപ്പെടുന്നതും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന “അശുദ്ധി” ആണ്‌. (ഗലാത്യർ 5:19-21) ‘അശ്ലീലഭാഷണം’ അടങ്ങിയ അധാർമിക സംഭാഷണങ്ങളെയും ബൈബിൾ കുറ്റംവിധിക്കുന്നു.—കൊലോസ്യർ 3:8.

  •   ഒരുവന്റെ ഹൃദയം അഥവാ ആന്തരികവ്യക്തി വഞ്ചനനിറഞ്ഞതാണ്‌. (യിരെമ്യാവു 17:9) തെറ്റെന്ന്‌ അറിയാവുന്ന കാര്യങ്ങൾ ഒരുവനെക്കൊണ്ട്‌ ചെയ്യിക്കാൻ അതിന്‌ കഴിയും. അതുകൊണ്ട്‌, ഇണകൾ പ്രേമിക്കുമ്പോൾ ഹൃദയം വഴിതെറ്റിക്കാതിരിക്കാൻ പ്രലോഭനത്തിന്‌ ഇടയാക്കുന്ന തനിച്ചുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. അത്തരം സാഹചര്യങ്ങളിൽ ഒരു കൂട്ടത്തോടൊപ്പമായിരിക്കുന്നതോ പക്വതയുള്ള ഒരു വ്യക്തിയെ കൂടെക്കൂട്ടുന്നതോ നല്ലതാണെന്ന്‌ അവർക്ക്‌ തോന്നിയേക്കാം. (സദൃശവാക്യങ്ങൾ 28:26) ഇണയെ അന്വേഷിക്കുന്ന ഏകാകികളായ ക്രിസ്‌ത്യാനികൾ ഓൺലൈൻ ഡേറ്റിങ്‌ സൈറ്റുകളുടെ അപകടസാധ്യതകൾ പ്രത്യേകിച്ച്‌, അവർക്ക്‌ വളരെക്കുറച്ച്‌ മാത്രം അറിയാവുന്ന വ്യക്തിയുമായി ഒരു ബന്ധം വളർത്തുന്നതിന്റെ ഭവിഷത്തുകളെക്കുറിച്ച്‌ ബോധമുള്ളവരാണ്‌. (സങ്കീർത്തനം 26:4)

a ഉദാഹരണത്തിന്‌, “നീണ്ടുനിൽക്കുന്ന (25-50+ വർഷങ്ങൾ) വിവാഹബന്ധത്തിന്‌റെ മുഖ്യഘടകം മതത്തോടുള്ള ചായ്‌വ്‌, മതത്തിലുള്ള വിശ്വാസം, ആചാരാനുഷ്‌ഠാനങ്ങൾ എന്നിവയിലെ സമാനതകളാണെന്ന്‌ മൂന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തി” എന്ന്‌ വിവാഹവും കുടുംബവും—ഒരു അവലോകനം (ഇംഗ്ലീഷ്‌) എന്ന വാർത്താപത്രികയിലെ ഒരു ലേഖനം അഭിപ്രായപ്പെട്ടു.

b എന്താണ്‌ പ്രേമം?