തെസ്സലോനിക്യയിലുള്ളവർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 5:1-28

5  സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയും കുറിച്ച്‌ പ്രത്യേകിച്ച്‌ ഒന്നും നിങ്ങൾക്ക്‌ എഴുതേണ്ടതില്ലല്ലോ.  രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്‌+ യഹോവയുടെ* ദിവസം+ വരുന്നതെന്നു നിങ്ങൾക്കു നന്നായി അറിയാം.  എപ്പോഴാണോ അവർ “സമാധാനം! സുരക്ഷിതത്വം!” എന്നു പറയുന്നത്‌ അപ്പോൾ, ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ, പ്രതീക്ഷിക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.+ ഒരുതരത്തിലും അവർക്കു രക്ഷപ്പെടാനാകില്ല.  പക്ഷേ സഹോദരങ്ങളേ, പകൽവെളിച്ചം കള്ളന്മാരെ ഓർക്കാപ്പുറത്ത്‌ പിടികൂടുന്നതുപോലെ ആ ദിവസം നിങ്ങളെ ഓർക്കാപ്പുറത്ത്‌ പിടികൂടാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ലല്ലോ.  നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളാണ്‌.+ നമ്മൾ രാത്രിക്കോ ഇരുട്ടിനോ ഉള്ളവരല്ല.+  അതുകൊണ്ട്‌ മറ്റുള്ളവരെപ്പോലെ ഉറക്കത്തിലായിരിക്കാതെ+ നമുക്ക്‌ ഉണർന്ന്‌+ സുബോധത്തോടെയിരിക്കാം.+  ഉറങ്ങുന്നവർ രാത്രിയിലാണല്ലോ ഉറങ്ങുന്നത്‌. കുടിയന്മാർ രാത്രിയിലാണല്ലോ കുടിച്ച്‌ ലക്കുകെടുന്നത്‌.+  പക്ഷേ പകലിനുള്ളവരായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശ എന്ന പടത്തൊപ്പി+ അണിഞ്ഞും സുബോധത്തോടെയിരിക്കാം.  കാരണം ദൈവം നമ്മളെ തിരഞ്ഞെടുത്തതു ദൈവക്രോധത്തിനു പാത്രമാകാനല്ല, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെ രക്ഷ നേടാനാണ്‌.+ 10  നമ്മൾ ഉണർന്നിരിക്കുകയോ ഉറങ്ങുകയോ* ആണെങ്കിലും ക്രിസ്‌തുവിന്റെകൂടെ ജീവിക്കാൻവേണ്ടിയാണു+ ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചത്‌.+ 11  അതുകൊണ്ട്‌ നിങ്ങൾ ഇപ്പോൾ ചെയ്‌തുവരുന്നതുപോലെ പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും* ബലപ്പെടുത്തുകയും ചെയ്യുക.+ 12  ഇപ്പോൾ സഹോദരങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷിക്കുകയാണ്‌: നിങ്ങൾക്കിടയിൽ അധ്വാനിക്കുകയും കർത്താവിൽ നേതൃത്വമെടുക്കുകയും നിങ്ങൾക്കു വേണ്ട ഉപദേശം തരുകയും ചെയ്യുന്നവരെ ബഹുമാനിക്കണം. 13  അവരുടെ അധ്വാനം+ ഓർത്ത്‌ അവരോടു സ്‌നേഹത്തോടെ സാധാരണയിൽ കവിഞ്ഞ പരിഗണന കാണിക്കുക. പരസ്‌പരം സമാധാനത്തോടെ കഴിയുക.+ 14  സഹോദരങ്ങളേ, ഇങ്ങനെയൊരു കാര്യംകൂടെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌: ക്രമംകെട്ട്‌ നടക്കുന്നവർക്കു താക്കീതു കൊടുക്കുക.*+ വിഷാദിച്ചിരിക്കുന്നവരോട്‌* അവർക്ക്‌ ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക. ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുക. എല്ലാവരോടും ക്ഷമ കാണിക്കുക.+ 15  നിങ്ങളിൽ ആരും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌;+ നിങ്ങളുടെ ഇടയിലുള്ളവർക്കും മറ്റുള്ളവർക്കും നന്മ ചെയ്യുക എന്നതായിരിക്കട്ടെ എപ്പോഴും നിങ്ങളുടെ ലക്ഷ്യം.+ 16  എപ്പോഴും സന്തോഷിക്കുക.+ 17  ഇടവിടാതെ പ്രാർഥിക്കുക.+ 18  എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്‌തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം. 19  ദൈവാത്മാവിന്റെ തീ കെടുത്തിക്കളയരുത്‌.+ 20  പ്രവചനങ്ങളെ നിന്ദിക്കരുത്‌.+ 21  എല്ലാ കാര്യങ്ങളും പരിശോധിച്ച്‌ ഉറപ്പുവരുത്തി+ നല്ലതു മുറുകെ പിടിക്കുക. 22  എല്ലാ തരം തിന്മയിൽനിന്നും അകന്നുനിൽക്കുക.+ 23  സമാധാനത്തിന്റെ ദൈവം നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ സാന്നിധ്യസമയത്ത്‌ നിങ്ങളുടെ ആത്മാവും* ദേഹിയും* ശരീരവും എല്ലാംകൊണ്ടും തികവുള്ളതും കുറ്റമറ്റതും ആയിരിക്കട്ടെ.*+ 24  നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്‌തനാണ്‌. ഉറപ്പായും ദൈവം ഇതൊക്കെ ചെയ്‌തുതരും. 25  സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി മുടങ്ങാതെ പ്രാർഥിക്കുക.+ 26  സഹോദരങ്ങളെയെല്ലാം വിശുദ്ധചുംബനത്താൽ അഭിവാദനം ചെയ്യുക. 27  ഈ കത്ത്‌ എല്ലാ സഹോദരങ്ങളെയും വായിച്ചുകേൾപ്പിക്കാൻ+ കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ ചുമതലപ്പെടുത്തുകയാണ്‌. 28  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “മരണനിദ്രയിലോ.”
അഥവാ “ആശ്വസിപ്പിക്കുകയും.”
അഥവാ “ക്രമംകെട്ട്‌ നടക്കുന്നവരെ ഗുണദോഷിക്കുക.”
അഥവാ “ഉത്സാഹം നശിച്ചവരോട്‌.”
അഥവാ “മനോഭാവവും.”
അഥവാ “ജീവനും.” പദാവലി കാണുക.
അഥവാ “ആയി കാത്തുസൂക്ഷിക്കപ്പെടട്ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം